കൊടകര: അച്ചന്റെ റെക്കോര്‍ഡിലേക്ക് ഇളയമകന്‍ ഏറ്റുകൊട്ടിയത് ഒന്നരമണിക്കൂര്‍. ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിനുവണ്ടി നെല്ലായി തൂപ്പങ്കാവ് ദേവീസന്നിധിയില്‍ ശുകപുരം ദീലീപ് നടത്തുന്ന തായമ്പക സമര്‍പ്പണത്തിലാണ് പതിനൊന്നാമത് തായമ്പകക്കാരനായി പതിമൂന്നുകാരനായ അച്ചന്റെ ‘ഉണ്ണി’യും കൊട്ടിക്കയറിയത്. ചെമ്പക്കൂറാണ് അച്ചന്‍ മകന് കൊട്ടിക്കൊടുത്തത്. ഇന്നലെ രാവിലെയായിരുന്നു മുരളീകൃഷ്ണന്റെ ഊഴം. തൃക്കൂര്‍ ശ്രീഹരിയും കല്ലുവഴി പ്രകാശനും ഇടംതലക്കാരായി.
എടപ്പാള്‍ ജി.എച്ച്.എസ്.എസിലെ ഒമ്പതാംക്ലാസ് വിദ്യാര്‍ഥിയണ് മുരളികൃഷ്ണന്‍.ഒരുവര്‍ഷം മുമ്പാണ് അച്ചന്റെ ശിക്ഷണത്തില്‍ തായമ്പക അഭ്യസിച്ച് ശുകപുരം കൊളങ്ങര ഭഗവതി ക്ഷേത്രസന്നിധിയില്‍ അരങ്ങേറ്റം നടത്തിയത്.തുടര്‍ന്ന് ഒട്ടനവധി ക്ഷേത്രാങ്കണങ്ങളില്‍ തായമ്പക അവതരിപ്പിച്ചു.അടുത്തദിവസങ്ങളില്‍ മൂത്തമകനായ മിഥുന്‍കൃഷ്ണനും അച്ചനൊപ്പം തായമ്പകയില്‍ അണിചേരും.
അച്ചന്റെ ചരിത്രവാദനത്തില്‍ പങ്കാളികളാകാനായി രണ്ടുമക്കളും സദസ്സിനിടയില്‍ ഇവരുടെ അമ്മ മിനിയും നാദബ്രഹ്മത്തിന്റെ തുടക്കം മുതല്‍ ഇവിടെയുണ്ട്. നാദബ്രഹ്മത്തോടനുബന്ധിച്ച് ദിലീപിന്റെ തന്നെ പേരിലുള്ള 25 മണിക്കൂര്‍ എന്ന റെക്കോര്‍ഡ് മറികടക്കുമ്പോള്‍ ദിലീപിനൊപ്പം കൊട്ടിയത് തൃത്താല ശ്രീനിയായിരുന്നു.കൂടാതെ മേളകലാകാരനായ ചെറുശ്ശേരി കുട്ടന്‍മാരാരുടെ മകന്‍ ചെറുശ്ശേരി ആനന്ദ് ഇന്നലെ ഇരട്ടത്തായമ്പകയില്‍ പങ്കെടുത്തു. റിപ്പോർട്ട് : കൊടകര ഉണ്ണി