Breaking News

കനകമല കുരിശുമുടി തീര്‍ഥാടനത്തിന് തുടക്കമായി; ഇനി തീര്‍ഥാടനത്തിന്റെ നാളുകള്‍

PRAYANAMകനകമല: കനകമല മാര്‍ത്തോമ കുരിശുമുടി തീര്‍ഥാടനത്തിന് ഭക്തിനിര്‍ഭര തുടക്കം.ഇരിങ്ങാലക്കുട രൂപത പ്രഥമമെത്രാന്‍ മാര്‍ ജെയിംസ് പഴയാറ്റില്‍ തെളിയിച്ച മാര്‍ത്തോമാദീപം ശ്ലീഹ രക്തസാക്ഷിത്വം വഹിച്ച ചിന്നമലയിലെ കബറിടത്തില്‍ നിന്നും കേരളത്തിലുടനീളം സഞ്ചരിച്ച് ഒല്ലൂരിലെ വിശുദ്ധ ഏവുപ്രാസ്യമ്മയുടെ കബറിടത്തിലും അവിടെ നിന്നും ഇന്നലെ വൈകീട്ട് കനകമല തീര്‍ഥകേന്ദ്രത്തിലും എത്തിച്ചേര്‍ന്നു.

കനകമലയിലെത്തിയ ദീപത്തിനെ ഇരിങ്ങാലക്കുട രൂപതാധ്യക്ഷന്‍ മാര്‍ പോളി കണ്ണൂക്കാടന്‍, കനകമല പള്ളി വികാരി ഫാ.ആന്റോ ജി ആലപ്പാട്ട് എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. തുടര്‍ന്ന് 77-ാമത് തീര്‍ഥാടനത്തിന്റെ ഉദ്ഘാടനവും ബിഷപ്പ് നിര്‍വഹിച്ചു. ശേഷം കുരിശുമുടിയില്‍ ദിവ്യബലി, തിരുശേഷിപ്പ് വണക്കം എന്നിവയുണ്ടായി. 12,13, 14 തീയതികളില്‍ കനകമല കണ്‍വെന്‍ഷന്‍ നടക്കും. മാര്‍ച്ച് 20 നാണ് മഹാതീര്‍ഥാടനം.

കുരിശുമുടിയില്‍ ഇനി തീര്‍ഥാടനത്തിന്റെ നാളുകള്‍
മാര്‍ത്തോമാശ്ലീഹായുടെ മാദ്ധ്യസ്ഥം യാചിച്ച് മലകയറുന്ന കനകമല കുരിശുമുടിയില്‍ ഇനി തീര്‍ഥാടനത്തിന്റെ നാളുകള്‍. ഇനിയുള്ള ഒന്നര മാസക്കാലം കനകമലയിലേക്ക് നാനാജാതിമതസ്ഥരായ പതിനായിരങ്ങളാണ് ഒഴുകിയെത്തുക.

കനകമലയിലെത്തുന്ന എല്ലാവര്‍ക്കും സൗജന്യനേര്‍ച്ചക്കഞ്ഞി വിതരണം ചെയ്യും. അടിവാരം പള്ളിയില്‍ രാവിലെ 10 മുതല്‍ രാത്രി 10 വരെയാണ് കഞ്ഞി വിതരണം. അടിവാരംപള്ളിയില്‍നിന്നും കുരിശുമുടിയിലേക്കുള്ള പാതയില്‍ കുടിവെള്ള സൗകര്യവും വൈദ്യുതിവെളിച്ചവും ഒരുക്കിയിട്ടുണ്ട്. കുരിശുമുടിയിയിലും അടിവാരം പള്ളിയിലും കുമ്പസാരിക്കാന്‍ സൗകര്യമുണ്ട്.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!