Breaking News

കുറുംകുഴല്‍വിദ്വാന്‍ കൊടകര ശിവരാമന്‍നായര്‍ കുഴഞ്ഞുവീണുമരിച്ചു; മരണം കൂടല്‍മാണിക്യം ഉത്സവത്തില്‍ പങ്കെടുക്കുന്നതിനിടെ

കൊടകര: കുറുംകുഴല്‍വിദ്വാന്‍ കൊടകര ശിവരാമന്‍നായര്‍ (76) അന്തരിച്ചു. ഇരിങ്ങാലക്കുട കൂടല്‍മാണിക്യംക്ഷേത്രത്തിലെ ഉത്സവമേളത്തില്‍ പങ്കെടുത്തുകൊണ്ടിരുന്ന ഇദ്ദേഹം ഇരിങ്ങാലക്കുട പൊതുമരാമത്തുവകുപ്പിന്റെ റെസ്റ്റ്ഹൗസില്‍ വിശ്രമിക്കുന്നതിനിടെ രാത്രി 9 മണിയോടെയാണ് മരണം. രാത്രി ശിഷ്യന്‍ വിളിക്കാന്‍ ചെന്നപ്പോള്‍ ഉണരാതിരുന്നതിനെത്തുടര്‍ന്ന് ഇരിങ്ങാലക്കുട സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. കൊടകര കുന്നത്ത് ശങ്കരന്‍നായരുടേയും മഠത്തിക്കാട്ടില്‍ നാനിക്കുട്ടിയമ്മയുടേയും മകനാണ്.

അമ്മാവനും ഗുരുവുമായ മഠത്തിക്കാട്ടില്‍ വേലായുധപ്പണിക്കരുടെ ശിക്ഷണത്തില്‍ പത്താമത്തെവയസ്സിലാണ് ശിവരാമന്‍നായര്‍ കുറുംകുഴല്‍ രംഗത്തേക്കുവരുന്നത്. കൊടകര പൂനിലാര്‍ക്കാവ് ദേവീക്ഷേത്രത്തിലായിരുന്നു അരങ്ങേറ്റം. കുറുമാലിക്കാവ്, നന്തിപുലം പയ്യൂര്‍ക്കാവ് എന്നീക്ഷേത്രങ്ങളിലെ പാനപ്പറയോഗങ്ങളിലെ സാന്നിധ്യം ഇദ്ദേഹത്തെ അനുഭവജ്ഞനായ വാദകനാക്കി മാറ്റി. ഇദ്ദേഹത്തിന്റെ ജ്യേഷ്ഠന്‍ കൃഷ്ണന്‍്കുട്ടിനായര്‍ക്കും കൊമ്പത്ത്കുട്ടന്‍പണിക്കര്‍ക്കുമൊപ്പമുള്ള സഹവാസം ഇദ്ദേഹത്തെ ഈ നിരയിലെ ശ്രദ്ദേയനാക്കിമാറ്റി.

ഒരു മാസം മുമ്പാണ് ജ്യേഷ്ഠന്‍ കൃഷ്ണന്‍കുട്ടിനായര്‍ മരിച്ചത്. തുടര്‍ന്ന് പൂരങ്ങളുടെ പൂരമായ തൃശൂര്‍പൂരത്തിന് പാറമേക്കാവ് വിഭാഗത്തിന്റെ ഇലഞ്ഞിത്തറമേളത്തിന് 60 വര്‍ഷം പങ്കെടുത്തു.10 വര്‍ഷം കുറുംകുഴല്‍നിരയുടെ അമരക്കാരനുമായിരുന്നു. തൃപ്പൂണിത്തുറ,തൃപ്രയാര്‍, തൃക്കൂര്‍,ആറാട്ടുപ്പുഴ, പെരുവനം,എടക്കുന്നി, ഊരകം,ചേര്‍പ്പ് തുടങ്ങി കേരളത്തിലെ ഒട്ടുമിക്കപൂരങ്ങള്‍ക്കും കുഴല്‍പ്രമാണിയായിരുന്നു.2014 ല്‍ സ്വരായനം എന്ന പേരില്‍ ഇദ്ദേഹത്തെ നാട്ടുകാരും ആരാധകരും ക്ഷേത്രഭരണസമിതികളുംചേര്‍ന്ന് കൊടകരയില്‍വച്ച് വീരശൃംഖലഅണിയിച്ച് ആദരിച്ചിരുന്നു. ഭാര്യ: സുശീല. മക്കള്‍: ലത, ജയന്‍.മരുമക്കള്‍: പ്രകാശന്‍, ചഞ്ചല.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!