Breaking News

കടശപുരം ക്ഷേത്രത്തില്‍ നടതുറപ്പ് മഹോത്സവത്തിന്  ആയിരങ്ങള്‍ അനുഗ്രഹം തേടിയെത്തി


കൊടകര : മറ്റത്തൂര്‍കുന്ന് കടശപുരം ശ്രീമഹാദേവ ക്ഷേത്രത്തില്‍ ശ്രീപാര്‍വ്വതി ദേവിയുടെ നടതുറപ്പ് മഹോത്സവത്തിന് ആനുഗ്രഹം തേടി ആയിരങ്ങളെത്തി. ഡിസംബര്‍ 23ന് ആരംഭിച്ച നടതുറപ്പ് മഹോത്സവം ജനുവരി 3ന് സമാപിക്കും.

എല്ലാ വര്‍ഷവും ധനുമാസത്തിലെ തിരുവാതിര നാള്‍ മുതല്‍ 12 ദിവസം മാത്രമാണ് ശ്രീപാര്‍വതി ദേവിയുടെ ദര്‍ശന സൗഭാഗ്യം ലഭിക്കുക. ദിവസവും രാവിലെ 5ന് നടതുറക്കുകയും 10.30ന് അടക്കുകയും വൈകീട്ട് അഞ്ചിന് തുറന്ന് രാത്രി എട്ടിന് നട അടയ്ക്കും. പട്ടും താലിയും, പട്ടും ചന്ദ്രക്കലയുമാണ് ഭക്തര്‍ ക്ഷേത്രത്തിലെ പ്രധാന വഴിപാടായി സമര്‍പ്പിക്കുക.

നടതുറപ്പ് മഹോത്സവത്തിന്റെ ഭാഗമായി ദിവസവും മണ്ഡപത്തില്‍ വേദപാരായണവും ദീപാരാധനക്ക് ശേഷം വിവിധ കലാപരിപാടികളും ഉണ്ടാകും. ഇന്നലെ മറ്റത്തൂര്‍ കാവനാട് ദേശത്തിന്റെ താലി വരവ് കാവനാട് അയ്യങ്കാവ് രുതിരമാല ഭഗവതി ക്ഷേത്ര പരിസരത്ത് നിന്ന് മേളം, ശങ്കാരിമേളം, കാളകളി എന്നിവയുടെ അകമ്പടിയോടെ കടശപുരം ക്ഷേത്ര സന്നിധിയില്‍ എത്തിച്ചേര്‍ന്നു.

ദീപാരാധനക്ക് ശേഷം തിരുവാതിരക്കളി, ഭക്തിഗാനം, ചിന്ത് പാട്ട് എന്നിവയുണ്ടാകും. സമാപനദിവസം ഉച്ചക്ക് അന്നദാനവും, ദീപാരാധനക്ക് ശേഷം തായമ്പകയും ഉണ്ടാകും. രാത്രി 9ന് പ്രത്യേക തന്ത്രിപൂജയോടെ നട അടക്കും. ക്ഷേത്ര ചടങ്ങുകള്‍ക്ക് ക്ഷേത്രം തന്ത്രി അഴകത്ത്മന ത്രിവിക്രമന്‍ നമ്പൂതിരിയും മേല്‍ശാന്തി പരമേശ്വരന്‍ നമ്പൂതിരിയും കാര്‍മികരാകും.

ചെയര്‍മാന്‍ ജിനി മുരളി, വൈസ് ചെയര്‍മാന്‍മാരായ സജീവന്‍ കൈപ്പിള്ളി, പ്രേമന്‍ കീഴ്മാട്ടില്‍, ജന. കണ്‍വീനര്‍ സുരേന്ദ്രന്‍ എം.സി., ക്ഷേത്രം ട്രസ്റ്റി ജീവന്‍ നമ്പൂതിരി എന്നിവര്‍ ഉത്സവ ചടങ്ങുകള്‍ക്കും ആഘോഷങ്ങള്‍ക്കും നേതൃത്വം നല്‍കിവരുന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!