കൊടകര : പഞ്ചവാദ്യവേദികളെ മദ്ദളവാദനത്തിന്റെ മാസ്മരികതയില്‍ സമൃദ്ധവും സമ്പന്നവുമാക്കിയ തൃക്കൂര്‍ രാജന്‍(83)അന്തരിച്ചു. പ്രായാധിക്യംമൂലമുള്ള ശാരീരികാസ്വസ്ഥ്യത്തെത്തുടര്
തൃക്കൂര്‍ മഹാദേവക്ഷേത്രത്തിനുമുമ്പിലെ മെച്ചൂര്‍ വീട്ടില്‍ അമ്മുക്കുട്ടിയമ്മയുടേയും മദ്ദളവിദ്വാനായിരുന്ന തൃക്കൂര്‍ കിഴിയേടത്ത് ്മാരാത്ത് കൃഷ്ണന്‍കുട്ടിമാരാരുടേയും മകനായി കൊല്ലവര്‍ഷം 1113 ലാണ് രാജന്റെ ജനനം. 15-ാമത്തെ വയസ്സില്‍ തൃക്കൂര്‍ ക്ഷേത്രത്തിലായിരുന്നു അരങ്ങേറ്റം. കൊടകരപൂനിലാര്‍ക്കാവ് ദേവീക്ഷേത്രത്തിലായിരുന്നു ആദ്യഅരങ്ങ്. തുടര്‍ന്നിങ്ങോട്ട്് നെന്‍മാറ, ഉത്രാളിക്കാവ്, ഗുരുവായൂര്‍, തൃപ്പൂണിത്തുറ, തൃപ്രയാര്‍ തുടങ്ങി ഒട്ടുമിക്ക പ്രമുഖപൂരങ്ങള്‍ക്കും രാജന്‍ അമരക്കാരനായി.
തൃശൂര്‍പൂരത്തില്‍ ആദ്യം തിരുവമ്പാടിയിലും പിന്നീട് 10 വര്‍ഷത്തോളം പാറമേക്കാവിലും രാജന്‍ പ്രമാണിയായി. 1987 ല്‍ റഷ്യയില്‍നടന്ന ഭരതോത്സവത്തിന് പഞ്ചവാദ്യമദ്ദള നിരയെ നയിച്ചത് രാജനായിരുന്നു. കഴിഞ്ഞവര്‍ഷം ജനുവരിയില്‍ ജന്മദേശമായ തൃക്കൂരിലെ ഉത്സവത്തോടനുബന്ധിച്ച പഞ്ചവാദ്യത്തിനാണ് ഇദ്ദേഹം അവസാനമായി കൊട്ടിയത്. സംസ്‌കാരം ഔദ്വോഗികബഹുമതികളോടെ പാറമേക്കാവിന്റെ ശാന്തിഘട്ട് ശ്മശാനത്തില്‍ നടന്നു. ഭാര്യ ; പരേതയായ ദേവകിയമ്മ. മക്കള്‍ : സുജാത, സുകുമാരന്‍, സുധാകരന്‍, സുമ. മരുമക്കള്‍ : സദാനന്ദന്‍, സുമിത, പ്രീത, രാജന്‍. പ്രസിദ്ധ മദ്ദളവാദകരായിരുന്ന തൃക്കൂര്‍ ഉണ്ണികൃഷ്ണന്‍ ജ്യേഷ്ഠനും തൃക്കൂര്‍ ഗോപാലന്‍കുട്ടിമാരാര്‍ ചെറിയച്ചനുമാണ്.