Breaking News

ആളൂരിൽ ആത്മഹത്യ ചെയ്ത കുടുംബത്തിലെ 4 പേരുടെ മൃതദേഹങ്ങൾ മറവുചെയ്തു.

കൊടകര:ആളൂരില്‍ വീടിനകത്ത്‌ കത്തിക്കരിഞ്ഞനിലയില്‍ കഴിഞ്ഞദിവസം കണ്ടെത്തിയ അമ്മയുടേയും 3 കുട്ടികളുടേയും മൃതദേഹങ്ങള്‍ സംസ്‌കരിച്ചു.ഇന്നലെ രാവിലെ തൃശൂര്‍ മെഡിക്കല്‍കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിഌശേഷം ഉച്ചക്ക്‌ 2 മണിയോടെ ആളൂരിലെ വീട്ടിലേക്ക്‌ മൃതദേഹങ്ങള്‍ കൊണ്ടുവന്നു പൊതുദര്‍ശനത്തിഌ വച്ചു..നാട്ടുകാരായ നൂറുകണക്കിഌപേര്‍ അമ്മയേയും കുഞ്ഞുമക്കളേയും അവസാനമായികാണാന്‍ ഇവിടെയെത്തി.തുടര്‍ന്ന്‌ പൊരുന്നംകുന്ന്‌ ശ്‌മശാനത്തില്‍ അമ്മയുടേയും മക്കളുടേയും സംസ്‌കാരം നടന്നു.മരിച്ചവരുടെ കുടുംബത്തിന്‌ സര്‍ക്കാരില്‍നിന്നും അഌവദിച്ച 20000 രൂപ ധനസഹായം ആളൂര്‍ ഗ്രാമപഞ്ചായത്ത്‌ പ്രസിഡണ്ട്‌ അയ്യപ്പന്‍ അങ്കാരത്ത്‌, മുകുന്തപുരം തഹസില്‍ദാര്‍ വര്‍ഗീസ്‌ എന്നിവര്‍ ചേര്‍ന്ന്‌ കോര്‍പ്പുള്ളി വീട്ടിലെ കാരണവര്‍ കോരന്‌ നല്‍കി. ഞായറാഴ്‌ച വൈകീട്ട്‌ 3 മണിയോടെയാണ്‌ ആളൂര്‍ ആര്‍.എം.എച്ച്‌. എസ്‌ സ്‌കൂളിഌസമീപം കോര്‍പ്പുള്ളിവീട്ടില്‍ ഷാബുവിന്റെ ഭാര്യ സിന്ധു(30),മക്കളായ പ്രീന(5),അതുല്‍കൃഷ്‌ണ(2),ഗോപു(3 മാസം) എന്നിവരെ വീടിനകത്ത്‌ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്‌. സംഭവസമയത്ത്‌ വീട്ടിലുണ്ടായിരുന്ന ഷാബുവിന്റെ അമ്മ വള്ളിയമ്മ സംഭവം അറിഞ്ഞ ഉടനെ സമീപത്തെ റെയില്‍വട്രാക്കിലേക്ക്‌ ആത്മഹത്യചെയ്യാനായി ഓടിയെങ്കിലും നാട്ടുകാര്‍ ചേര്‍ന്ന്‌ രക്ഷപ്പെടുത്തുകയായിരുന്നു.മരിച്ച സിന്ധുവിന്റെ സഹോദരന്റെ പരാതിയെത്തുടര്‍ന്ന്‌ കൊടകര പോലീസ്‌ വള്ളിയമ്മയെ സ്റ്റേഷനിലെത്തിച്ച്‌ തിങ്കളാഴ്‌ച ചോദ്യംചെയ്‌തിരുന്നു. വീട്ടില്‍ വള്ളിയമ്മയും സിന്ധുവും തമ്മില്‍ കുറേക്കാലമായി വഴക്ക്‌ പതിവായിരുന്നു.ഇതേത്തുടര്‍ന്ന്‌ സിന്ധു പലപ്പോഴും ആളൂരിലുള്ള സ്വന്തം വീട്ടിലാണ്‌ താമസിക്കാറുള്ളത്‌.[divider]Aaloor (4)Aaloor (9)Aaloor (3)
Aaloor (7)

 

 

 

 

 

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!