കൊടകര പൂനിലാർക്കാവ് നവരാത്രി നൃത്ത-സംഗീതോത്സവം സിനിമ ഡയറക്ടർ ജിജു അശോകൻ നിർവഹിക്കുന്നു.
കൊടകര : അറിവിന്റെയും ഐശ്വര്യത്തിന്റേയും ഉത്സവമായ നവരാത്രിമഹോത്സവത്തിന് ക്ഷേത്രങ്ങളില്‍ തുടക്കമായി. പൂനിലാര്‍ക്കാവ് ദേവീക്ഷേത്രത്തിലെ നവരാത്രി ആഘോഷത്തോടനുബന്ധിച്ച് നൃത്ത-സംഗീതപരിപാടികളുടെ ഉദ്ഘാടനം സിനിമാസംവിധായകന്‍ ജിജുഅശോകന്‍ നിര്‍വഹിച്ചു. പി.എസ്. ശ്രീരാമന്‍ അധ്യക്ഷത വഹിച്ചു. ഇ.കൃഷ്ണന്‍നായര്‍ , ടി.ശിവന്‍ , ഇ.വി.അരവിന്ദാക്ഷന്‍ എന്നിവര്‍ പ്രസംഗിച്ചു.
തുടര്‍ന്ന് നീലാംബരി സംഗീതവിദ്യാലയത്തിന്റെ സംഗീതാര്‍ച്ചന അരങ്ങേറി. ഇനിയുള്ള ദിവസങ്ങളില്‍ വൈകീട്ട് നൃത്തസംഗീതപരിപാടികള്‍ ഉണ്ടാകും. 12 ന് പൂജവെപ്പ്, 13 ന് മഹാനവമി ആഘോഷം, 14 ന് വിദ്യാരംഭം എന്നിവയുണ്ടാകും. 12 ന് ക്ഷേത്രനടപ്പുരയില്‍ പഴക്കുലവിതാനവും കുലവാഴ അലങ്കാരവും ഉണ്ടാകും. 14 ന് രാവിലെ വിദ്യാരംഭത്തിനുശേഷം പഴക്കുലകള്‍ ഭക്തര്‍ക്ക് വിതരണം ചെയ്യും. അന്നേദിവസം വൈകീട്ട് കാവില്‍ മേളകലാസംഗീതസമിതിയില്‍ കൊടകര ഉണ്ണിയുടെ ശിക്ഷണത്തില്‍ പരിശീലനം നേടിയ 15 വിദ്യാര്‍ഥികളുടെ പഞ്ചാരിമേളം അരങ്ങേറ്റവും ഉണ്ടാകും. ക്ഷേത്രച്ചടങ്ങുകള്‍ക്ക് തന്ത്രിമാരായ തെക്കേടത്ത് ജാതവേദന്‍ നമ്പൂതിരി, അഴകത്ത് ഹരിദത്തന്‍ നമ്പൂതിരി, മേല്‍ശാന്തി നടുവത്ത് പത്മനാഭന്‍ നമ്പൂതിരി എന്നിവര്‍ കാര്‍മികത്വം വഹിക്കും.