Breaking News

കാട്ടുപന്നിയുടെ കുത്തേറ്റ പശുക്കുട്ടി ചത്തു.

kattupanniവെള്ളിക്കുളങ്ങര: കിണറ്റില്‍നിന്ന് രക്ഷപ്പെടുത്തിയ കാട്ടുപന്നിയുടെ കുത്തേറ്റ് പശുക്കുട്ടി ചത്തു. പന്നിയെ കാട്ടില്‍ വിടുന്നതിനു പകരം ജനവാസപ്രദേശത്തുതന്നെ വിട്ടയച്ചതിനാലാണ് പശുക്കുട്ടിയെ ആക്രമിക്കാനിടയായതെന്ന് നാട്ടുകാര്‍ ആരോപിച്ചു. മോനൊടി എരേടത്ത് നാരായണന്‍കുട്ടിയുടെ വീട്ടിലെ പശുക്കുട്ടിയാണ് ചത്തത്. കഴിഞ്ഞ ദിവസം മോനൊടി മഞ്ഞളി പൊറിഞ്ചു എന്നയാളുടെ വീട്ടുപറമ്പിലെ കിണറ്റില്‍ വീണ കാട്ടുപന്നിയെ ഫയര്‍ഫോഴ്‌സും വനപാലകരും എത്തി കരയ്ക്കു കയറ്റിയിരുന്നു. പുറത്തെടുത്തപ്പോള്‍തന്നെ പന്നി വലയില്‍നിന്ന് ചാടിയോടി. കുരുക്കിട്ടിരുന്ന കയര്‍ ഉണ്ടായിരുന്നതിനാല്‍ നാട്ടുകാര്‍ പിടിച്ചുകെട്ടിയിട്ടു. എന്നാല്‍ വനപാലകര്‍ പന്നിയെ പറമ്പില്‍ വെച്ചുതന്നെ കെട്ടഴിച്ച് കാട്ടിലേക്ക് ഓടിക്കുകയാണ് ചെയ്തതെന്ന് നാട്ടുകാര്‍ പറഞ്ഞു.

പന്നി വിരണ്ടോടുന്നതിനിടെ സമീപവാസിയായ നാരായണന്‍കുട്ടിയുടെ ഒന്നരവയസ്സുള്ള പശുക്കുട്ടിയെ കുത്തിവീഴ്ത്തുകയായിരുന്നു. ആഴത്തില്‍ മുറിവേറ്റ പശുക്കുട്ടിയെ മൃഗാസ്​പത്രിയില്‍നിന്ന് ഡോക്ടറെത്തി ചികിത്സ നടത്തിയെങ്കിലും കഴിഞ്ഞ ദിവസം ചത്തു. പന്നിയെ ദൂരെ വനത്തിനുള്ളില്‍ കൊണ്ടുപോയിവിടണമെന്ന് പറഞ്ഞെങ്കിലും വനപാലകര്‍ കൂട്ടാക്കിയില്ലെന്ന് ആക്ഷേപമുണ്ട്. അധികൃത അനാസ്ഥമൂലമാണ് പശുക്കുട്ടി ചത്തതെന്നും ആയതിനാല്‍ വേണ്ടനടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് വെള്ളിക്കുളങ്ങര ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ക്കും മൃഗാസ്​പത്രി അധികൃതര്‍ക്കും ഉടമ നാരായണന്‍കുട്ടി പരാതി നല്‍കിയിട്ടുണ്ട്.

കടപ്പാട് : മാതൃഭൂമി.കോം

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!