Breaking News

വാക്കുതര്‍ക്കത്തെ തുടര്‍ന്ന് യുവാവ് കുത്തേറ്റു മരിച്ചു.

kuthettu-marichu.കൊടകര : തട്ടുകടയില്‍ ഭക്ഷണം കഴിക്കാനെത്തിയപ്പോള്‍ ഉണ്ടായ വാക്കുതര്‍ക്കത്തെത്തുടര്‍ന്ന് യുവാവ് കുത്തേറ്റു മരിച്ചു. നെല്ലായി ആലത്തൂര്‍ ഖാദികേന്ദ്രത്തിനുസമീപം മുണ്ടക്കല്‍വീട്ടില്‍ പരമേശ്വരന്റെ മകന്‍ ശ്രീകാന്ത് (23) ആണ് മരിച്ചത്.

കൊലപാതകത്തെ കുറിച്ച് പോലിസ് പറയുന്നത് ഇങ്ങനെ : ഞായറാഴ്ച രാത്രി ശ്രീകാന്ത് തറയിലക്കാടുള്ള സുഹൃത്തിനൊപ്പം കൊടകര ഫ്‌ളൈ ഓവറിനു സമീപത്തെ തട്ടുകടയില്‍ ഭക്ഷണം കഴിക്കാനെത്തി. ആ സമയം തട്ടുകടയില്‍ നിന്നും പോകുകയായിരുന്ന മൂന്നുപേരുമായി വാക്കേറ്റമുണ്ടാവുകയും സംഘത്തിലൊരാള്‍ ശ്രീകാന്തിനെ കഴുത്തില്‍ കുത്തി മുറിവേല്‍പ്പിക്കുകയും ചെയ്തു.

തുടര്‍ന്ന് അക്രമിസംഘം ബൈക്കുകളില്‍ രക്ഷപ്പെട്ടു. കുത്തേറ്റ ശ്രീകാന്ത് ബൈക്കെടുത്ത് കുറച്ചുനീങ്ങിയെങ്കിലും ആലത്തൂരിലേക്കുള്ള റോഡിനോടുചേര്‍ന്ന് കുഴഞ്ഞുവീഴുകയായിരുന്നു. വീണ് ചോരവാര്‍ന്ന ശ്രീകാന്തിനെ ചാലക്കുടിയിലെ സ്വകാര്യആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. സംഭവത്തില്‍ കൊളത്തൂര്‍ സ്വദേശിയടക്കം മൂന്നു പേര്‍ക്കെതിരെ കേസ്സെടുത്ത് കൊടകര പോലീസ് അന്വേഷണം ആരംഭിച്ചു. നിരവധി ക്രിമിനല്‍ കേസ്സുകളില്‍ ഉള്‍പ്പെട്ടവരാണ് പ്രതികളെന്ന് സൂചനയുണ്ട്. പെയിന്റിംഗ് കോണ്‍ട്രാക്ടറാണ് കൊല്ലപ്പെട്ട ശ്രീകാന്ത്. അടുത്തിടെ എ.ഐ.ടി.യു.സി യൂണിയനില്‍ അംഗത്വമെടുത്തിരുന്നു.

അമ്മ : ഇന്ദിര. സഹോദരി : ശ്രുതി. മൃതദേഹം ഇന്‍ക്വസ്റ്റിനു ശേഷം തൃശൂര്‍ മെഡിക്കല്‍ കോളജാശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടം നടത്തി. മൃതദേഹം ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കയാണ്. ഭിലായില്‍ കോഫിഹൗസ് ജീവനക്കാരനായ അച്ഛന്‍ പരമേശ്വരന്‍ ഇന്ന് നാട്ടിലെത്തിയശേഷം നാളെ രാവിലെ സംസ്‌കാരം നടക്കും. കൊലപാതകത്തില്‍ പ്രതിഷേധിച്ച് ആലത്തൂര്‍ മേഖലയില്‍ നാട്ടുകാര്‍ തിങ്കളാഴ്ച കടകളടച്ച് ഹര്‍ത്താല്‍ ആചരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!