വെള്ളിക്കുളങ്ങര : കഞ്ചാവുമായി കാറില്‍ പോയ സംഘം മോനൊടിയില്‍ പോലീസ് പിടിയിലായി. 350 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. കഞ്ചാവ് വാങ്ങാനെത്തിയ മൂന്നുപേരും ഇടനിലക്കാരനുമാണ് പിടിയിലായത്. ഇവര്‍ക്ക് കഞ്ചാവ് വില്പന നടത്തിയ ആള്‍ പോലീസിനെ കണ്ട് ഓടി രക്ഷപ്പെട്ടു. ചെട്ടിച്ചാല്‍ നടപ്പറമ്പില്‍ പ്രശാന്ത് (34), കണ്ണൂര്‍ പിണറായി പ്രയാഗ് വീട്ടില്‍ ഡോ.അഖില്‍ (32), കണ്ണൂര്‍ ആയിക്കര സ്വദേശി മുഹമ്മദ് റിയാസ് (38), തൃശ്ശൂര്‍ പെരിങ്ങാവ് മണ്ഡപത്ത് വീട്ടില്‍ സ്വരൂപ് (35) എന്നിവരാണ് പിടിയിലായത്.
ഇവരില്‍ പ്രശാന്ത് ഇടനിലക്കാരനാണെന്ന് പോലീസ് പറഞ്ഞു.കാറില്‍ വെള്ളിക്കുളങ്ങരയില്‍ എത്തിയ കണ്ണൂര്‍, തൃശ്ശൂര്‍ സ്വദേശികളായ സംഘത്തിനുവേണ്ടി അവിട്ടപ്പിള്ളി സ്വദേശിയില്‍നിന്നും കഞ്ചാവ് വാങ്ങി തിരികെ പോവുകയായിരുന്നു. രഹസ്യവിവരത്തെ തുടര്‍ന്ന് പോലീസ് പിന്തുടര്‍ന്ന് മോനൊടി ക്ഷേത്രപരിസരത്ത് വെച്ച് പിടികൂടി പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്. കഞ്ചാവ് വില്പന നടത്തിയ അവിട്ടപ്പിള്ളി സ്വദേശി സുഭാഷ് കാറിലുണ്ടായിരുന്നെങ്കിലും ഓടിരക്ഷപ്പെട്ടതായി പോലീസ് പറഞ്ഞു.
വെള്ളിക്കുളങ്ങര, തൃശ്ശൂര്‍ വെസ്റ്റ്, വടക്കാഞ്ചേരി, അന്തിക്കാട് പോലീസ് സ്റ്റേഷനുകളുടെ കീഴില്‍ വിവിധ കേസുകളില്‍ പ്രശാന്ത് പ്രതിയാണെന്ന് പോലീസ് പറഞ്ഞു. എസ്‌ഐ കെ.എല്‍. ആഗസ്തി, സ്‌പെഷല്‍ ബ്രാഞ്ച് സി.പി.ഒ. സനീഷ് ബാബു, സി.പി.ഒ.മാരായ ജോസഫ്, ഷാജു, ബിനു, ദീപക്, ദിനേഷ് എന്നിവരാണ് സംഘത്തെ പിടികൂടിയത്.മാതൃഭൂമി റിപ്പോർട്ട്