Breaking News

കെ.എസ്.ആര്‍.ടി സി ബസ്സുകള്‍ക്കിടയില്‍ ഞെരുങ്ങി ലോട്ടറിഏജന്‍സി ഉടമ മരിച്ചു

കൊടകര: നിര്‍ത്തിയിട്ട കെ.എസ്.ആര്‍.ടി.സി ബസ്സുകള്‍ക്കിടയില്‍പെട്ട് ഞെരുങ്ങി യുവാവ് മരിച്ചു. നന്തിപുലം അരിക്കാടന്‍ ലോനക്കുട്ടിയുടെ മകന്‍ ജസ്റ്റിന്‍(37) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് 4.30 ന് കൊടകരയില്‍ ചാലക്കുടി ഭാഗത്തേക്കുള്ള ബസ്റ്റോപ്പിലാണ് അപകടം.

കൊടകരയിലെ മാത ലോട്ടറി ഏജന്‍സി ഉടമയായിരുന്നു. തൃശൂര്‍ഭാഗത്തുനിന്നും കെ.എസ്.ആര്‍.ടി. സി ബസ്സില്‍ കൊണ്ടുവന്നിരുന്ന ലോട്ടറിയുടെ പാഴ്‌സല്‍ വാങ്ങാനായി ബസ്സിനടുത്തെത്തിയ ജസ്റ്റിന്‍ പാഴ്‌സല്‍വാങ്ങി തിരിക്കുന്നതിനിടെയാണ് നിര്‍ത്തിയിട്ടിരുന്ന ഫാസ്റ്റ്പാസ്സഞ്ചര്‍ ബസ്സിന്റേയും പാഴ്‌സലുമായിവന്ന ബസ്സിന്റേയും ഇടയില്‍പെട്ട് ദാരുണാന്ത്യമുണ്ടായത്.

ജസ്റ്റിന്റെ സ്ഥാപനത്തിലെ ജീവനക്കാരനായ ആലത്തൂര്‍ സ്വദേശി കണ്ണനാണ് ആദ്യം പാഴ്‌സ,ല്‍ വാങ്ങാനായി ബസ് കാത്തുനിന്നിരുന്നത്. എന്നാല്‍ ബസ് വന്നയുടനെ അവിടെയെത്തിയ ജസ്റ്റിന്‍ താന്‍ വാങ്ങിക്കോളാം എന്നുപറഞ്ഞ് ജീവനക്കാരനെ സമീപത്ത് നിര്‍ത്തിയിരിക്കയായിരുന്നു. കൊടകര, കോടാലി,മുപ്‌ളിയം എന്നിവിടങ്ങളിലെല്ലാം ജസ്റ്റിന് ലോട്ടറിവ്യാപാരമുണ്ട്. അമ്മ: മേരി. ഭാര്യ: ആന്‍സി. 2 പെണ്‍മക്കളുണ്ട്. മൃതദേഹം ചാലക്കുടി സെന്റ്‌ജെയിംസ് ആശുപത്രിയില്‍. സംസ്‌കാരം ശനിയാഴ്ച്ച ഉച്ചതിരിഞ്ഞ് നന്തിപുലം പള്ളിയില്‍ നടക്കും.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!