Breaking News

ശ്ലോകസ്‌നേഹികള്‍ക്ക് ശോകമായി കുറിച്ചിയത്തിന്റെ നിര്യാണം

കൊടകര : അക്ഷരശ്ലോകസദസ്സുകളില്‍ സ്ഥിരം സാന്നിധ്യമായിരുന്ന കൊടകര കാവില്‍ കുറിച്ചിയത്ത് മാധവമേനോന്റെ നിര്യാണം അക്ഷരശ്ലോകസ്‌നേഹികള്‍ക്ക് ശോകമായി. വാട്ടര്‍ അതോറിറ്റിയിലെ റിട്ട. എഞ്ചിനീയര്‍ ആയിരുന്ന ഇദ്ദേഹം കൊടകര അക്ഷരശ്ലോകസമിതിയുടെ സെക്രട്ടറിയായിരുന്നു. ശ്ലോകങ്ങള്‍രചിക്കുകയും അവ വേദികളില്‍ അവതരിപ്പിക്കുന്നതും ഇദ്ദേഹത്തിന് ലഹരിയായിരുന്നു.

കൊടകര ഗ്രാമപഞ്ചായത്തിന്റെ കേന്ദ്രഗ്രന്ഥശാലയിലെ സജീവസാന്നിധ്യമായിരുന്നു മേനോന്‍. തോളത്തുതൂങ്ങുന്ന സഞ്ചിയില്‍ പുസ്തകങ്ങളുമായി അക്ഷരശ്ലോകങ്ങളും മൂളിയുള്ളയായിരുന്നു ഇദ്ദേഹത്തിന്റെ സഞ്ചാരം. ചിരിച്ച മുഖവും നരച്ച മുടിയും കറുത്തകണ്ണടയും നെറ്റിയില്‍ ഭസ്മവും ധരിച്ച മേനോന്‍ കൊടകരക്കാര്‍ക്ക് ചിരപരിചിതനായിരുന്നു.

ചരിത്രപുസ്തകങ്ങളെ ഏറെ സ്‌നേഹിച്ചിരുന്ന മേനോന്‍ പുതുതലമുറരചനകളും തെരഞ്ഞെടുക്കുന്നതില്‍ അത്യുല്‍സാഹിയായിരുന്നു. 25 വര്‍ഷം മുമ്പ് പി.ജി.പി പിള്ളയുടെ നേതൃത്വത്തില്‍ ആരംഭിച്ച കൊടകര അക്ഷരശ്ലോകസമിതിയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സജീവമാക്കണമെന്ന് മാധവമേനോന് ആഗ്രഹമുണ്ടായിരുന്നു. ആ ആഗ്രഹം സഫലമായില്ല. അധ്യാപികയായിരുന്ന പരേതയായ രാധമ്മയാണ് ഭാര്യ.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!