Breaking News

തിരുവോണനാളിലും ദുരിതം തീരുന്നില്ല; നെല്ലായിയില്‍ പുതിയ ദുരിതാശ്വാസക്യാമ്പ് തുറന്നു

നെല്ലായി: ദുരിതാശ്വാസക്യാമ്പുകളില്‍നിന്നും നൂറുകണക്കിന് ദുരിതബാധിതര്‍ ഉത്രാടം,തിരുവോണം നാളുകളിലായി വീടുകളിലേക്ക് തിരിച്ചപ്പോള്‍ നെല്ലായിയിലെ പറപ്പൂക്കര പഞ്ചായത്ത് കമ്മ്യൂണിറ്റിഹാളില്‍ പുതിയ ദുരിതാശ്വാസക്യാമ്പ് തുടങ്ങുകയായിരുന്നു. നെല്ലായി വയലൂര്‍, പോങ്കോത്ര എന്നിവിടങ്ങളിലുള്ളവരാണ് ഇവിടെ കൂടുതല്‍.

നെല്ലായി വടക്കേടത്ത്മാധവം ഓഡിറ്റോറിയം, പോങ്കോത്ര സ്‌കൂള്‍, ഗോവിന്ദ് ആര്‍ക്കേഡ്, കൊടകര ഡോണ്‍ബോസ്‌കോ സ്‌കൂള്‍ എന്നിവിടങ്ങളിലെയുമൊക്കെ ക്യാമ്പിലുണ്ടായിരുന്നവരെയാണ് തിരുവോണനാള്‍മുതല്‍ നെല്ലായിയിലെ ഈ പുതിയ ക്യാമ്പിലേക്ക് മാറ്റിയത്. 46 കുടുംബങ്ങളില്‍നിന്നായി 125 പേരാണ് ഈ ക്യാമ്പിലുള്ളത്.

15 ന് രാത്രിയിലാണ് വീടുകളില്‍ വെള്ളം കയറിയത്.വയലൂര്‍ ക്ഷേത്രത്തിന്റെ നാലുഭാഗത്തേയും വീട്ടുകാര്‍ വെള്ളത്തിലായി. എട്ടോലം വീട്ടുകാര്‍ സമീപത്തെ വീടുകളുടെ ട്രസ്സിനുമുകളില്‍ കയറിയപ്പോള്‍ കുറേപ്പേര്‍ ക്ഷേത്രത്തിന്റെ ഗോപുരത്തിന്റെ മുകളില്‍ കയറി. എന്നാല്‍ വീടുകളുടേയും ഗോപുരത്തിന്റേയും മുകല്‍ കയറിയവര്‍ ചുറ്റും വെള്ളം നിറഞ്ഞതോടെ പുറത്തുകടക്കാന്‍ ആവാത്ത സ്ഥിതിയിലായി.

16 ന് വൈകീട്ട് ബോട്ടു കൊണ്ടുവന്നാണ് ഇവരെ നെല്ലായിയിലെ വടക്കേടത്ത്മാധവം ഓഡിറ്റോറിയം, ഗോവിന്ദ് ആര്‍ക്കേഡ് എന്നിവിടങ്ങളിലേക്ക് മാറ്റിയത്.
മുഴുവന്‍ വീട്ടുകാരും വീടുകള്‍ക്ക് മുകല്‍ കയറിയ ഒരു ഗ്രാമമായിരുന്നു വയലൂര്‍ ഗ്രാമം. ഇവിടത്തെ ശിവക്ഷേത്രത്തിനുസമീപഭാഗത്തുള്ള കണ്ണന്‍സ്വാമി, ഉണ്ണിമാരാര്‍, ബിജു,രാമചന്ദ്രന്‍ തുടങ്ങിയ ഒട്ടനവധി പേരുടെ വീടുകളുടെ ടെറസ്സിനുമുകളില്‍ കുടുങ്ങിയവരാണ് ഇതില്‍ ഏറെയും. ഇവരെ ബോട്ടിലാണ് നെല്ലായിയിലെ കാവല്ലൂര്‍ ഓഡിറ്റോറിയത്തിലേക്ക് കൊണ്ടുവന്നത്. വയലൂര്‍ കിഴക്കേനട കൈപ്പിള്ളിവീട്ടില്‍ കൊച്ചുകുറുമ്പന്റെ ബാര്യ പാറുക്കുട്ടി(78)ക്ക് വീണ് കൈയ്യിനുപരിക്കേററു. ഇവര്‍ തൃശൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തിരുവോണനാളിലാണ് ഇവര്‍ കമ്മ്യൂണിറ്റിഹാളിലെ ക്യാമ്പിലേക്ക് വന്നത്. ഇവരുടെ മകന്‍ തങ്കപ്പനും അവരുടെ ഭാര്യയും ഈ ക്യാമ്പിലുണ്ട്.ബോട്ടില്‍ നെല്ലായിയില്‍ വന്നിറങ്ങിയശേഷം ദുരിതശ്വാസക്യാമ്പിലേക്ക് കയറുന്നതിനിടെയാണ് പാറുക്കുട്ടിക്ക് വീണ് കൈക്ക് പരിക്കേറ്റത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!