മഴ ഇന്നോര്‍മ്മയായ്
വേനലിന്നറുതിയില്‍
ചുടുകാറ്റു വീശുന്നേരം
അവളുടെയുണങ്ങിയ
മുടിയിഴകള്‍ കാറ്റില്‍
പാറിപ്പറന്നു കളിച്ചു.
കണ്ണെത്താം ദൂരത്തോളം
മരുഭൂവായ് മാറിയ
വയലുകള്‍ പിന്നിടുമ്പോള്‍
പച്ചപ്പില്‍ മുങ്ങിക്കുളിച്ച
ഭൂമിയുടെ നല്ലയോര്‍മ്മകള്‍
മാത്രമുള്ള ഇന്നലെകളെ
അയവിറക്കി കൊണ്ടവള്‍
പതിയെ നടന്നു നീങ്ങി
By San Shain