ഇപ്പോൾ ‘നയ്യാണ്ടി’ എന്ന ചിത്രത്തിന്റെ സംവിധായകൻ ആദ്യമായി ഈ വിവാദത്തോട് പ്രതികരിക്കുന്നു. നസ്രിയക്ക് എതിരെ. സംവിധായകന്റെ വാക്കുകളിലൂടെ…
“നസ്രിയ ഞങ്ങൾക്കെതിരെ നടത്തുന്ന പരാമർശങ്ങൾ നിങ്ങളെല്ലാവരും അറിഞ്ഞു കാണുമല്ലോ… ചിത്രത്തിന്റെ ട്രെയിലറിൽ കാണിക്കുന്ന രംഗങ്ങളിലും ‘ഇനിക്ക ഇനിക്ക…’ എന്ന പാട്ടിനു വേണ്ടിയും നസ്രിയയുടെ ക്ലോസ് ഷോട്ടുകൾ എടുക്കാൻ ഞങ്ങൾ ഡ്യുപ്പിനെ ഉപയോഗിച്ചു എന്നാണല്ലോ ആരോപണം. ചിത്രങ്ങളായ ‘വാഗൈ സൂട വാ’ , ‘കളവാണി’ എന്നീ ഹിറ്റ് ചിത്രങ്ങൾ ഇതിനു മുൻപ് ഞാൻ ചെയ്തിട്ടുണ്ട്. എന്റെ പ്രയത്നങ്ങൾക്ക് ദേശിയ അംഗീകാരവും ലഭിച്ചിട്ടുണ്ട്.” നയ്യാണ്ടിയുടെ സംവിധായകൻ സർഗുണം പറയുന്നു
” ഇനിക്ക ഇനിക്ക… എന്ന പാട്ടിന്റെ ഒരു സെക്കൻഡിൽ പോലും ഞാൻ ഒരു ഡ്യുപ്പിനെ ഉപയോഗിച്ചിട്ടില്ല. നസ്രിയ തന്നെയാണ് ആ പാട്ടിൽ മുഴുവനായും അഭിനയിച്ചത്.” സംവിധായകൻ വ്യക്തമാക്കി.
“ചിത്രം എഡിറ്റ് ചെയ്യുന്ന സമയത്ത് നായകനും നായികയും ഇഴുകിച്ചേർന്നഭിനയിച്ച ഒരു രംഗം ഉണ്ടായിരുന്നെങ്കിൽ ആ പാട്ടിനു ഒരു ഇംപാക്റ്റ് ഉണ്ടാകുമെന്ന് കരുതി ഞാൻ നസ്രിയയെ ഫോണിൽ വിളിച്ച് ഇങ്ങനെയൊരു സീൻ വന്ന് അഭിനയിക്കുമോ എന്ന് ചോദിക്കുകയും ചെയ്തു. അപ്പോൾ നസ്രിയ പറഞ്ഞത് ഇതിനു വേണ്ടി കേരളത്തിൽ നിന്നും വരാൻ പറ്റില്ലാന്നും ഈ സീൻ ഒരു ‘ബോഡി ഡ്യൂപ്പിനെ’ ഉപയോഗിച്ച് ചെയ്തോളാനും ആണ്. ഇതൊക്കെ പറഞ്ഞിട്ടും നസ്രിയ എന്തിനാണ് ഈ അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കുന്നതെന്ന് മനസ്സിലാകുന്നില്ല. ചിലപ്പോൾ സ്വന്തം പബ്ലിസിറ്റിക്ക് വേണ്ടി ആവാം” സർഗുണം പറയുന്നു.
“ആ പറയുന്ന സീൻ നസ്രിയക്ക് അസ്വസ്ഥത ഉണ്ടാക്കുന്നുണ്ടെങ്കിൽ അത് ട്രെയിലറിൽ നിന്നും മുറിച്ചു മാറ്റാൻ ഞാൻ തയ്യാറാണ്. പക്ഷെ മാധ്യമങ്ങൾക്കൊപ്പമിരുന്ന് നസ്രിയ ഈ ചിത്രം കണ്ടിട്ട് ‘ഇനിക്ക ഇനിക്ക…’ എന്ന പാട്ടിൽ അഭിനയിച്ചത് താനല്ല എന്ന് തെളിയിക്കാൻ കഴിയുമോ?” സംവിധായകൻ ചോദിക്കുന്നു.
” ഒന്ന് കൂടി പറയട്ടെ , സെൻസർ ബോർഡ് കണ്ടിട്ട് ക്ലീൻ U സർട്ടിഫിക്കറ്റ് ലഭിച്ച ചിത്രമാണ് ‘നയ്യാണ്ടി’. ഇത് ഒരു ക്ലീൻ ഫാമിലി ചിത്രമാണ്.” സർഗുണം കൂട്ടിച്ചേർത്തു.
ചെന്നൈ സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നല്കാൻ നസ്രിയ എത്തിയപ്പോൾ