കോടാലി: രാത്രിയില്‍ വീട്ടില്‍ കയറി ദമ്പതിമാരെ ഒരു സംഘം മര്‍ദ്ദിച്ചതായി പരാതി. എട്ടുമാസം ഗര്‍ഭിണിയായ ഭാര്യയെ അസ്വാസ്ഥ്യത്തെ തുടര്‍ന്ന് കൊടകര ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മൂന്നുമുറി കാരണത്ത് ജിജിയുടെ ഭാര്യ സലജ (30) ആണ് ചികിത്സയിലുള്ളത്. കഴിഞ്ഞ ദിവസം രാത്രി പത്തരയോടെ സംഘം വീട്ടിലെത്തി ജിജിയെ മര്‍ദ്ദിക്കുകയും ഗര്‍ഭിണിയായ സലജയെ തള്ളിയിടുകയും ചെയ്തെന്നാണ് പരാതി. വീടിന്റെ ജനല്‍ചില്ലുകള്‍ തകര്‍ത്തു. വെള്ളിക്കുളങ്ങര പോലീസ് സ്ഥലത്തെത്തി. സലജയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കോടാലി സ്വദേശികളായ മൂന്നുപേര്‍ക്കെതിരെ കേസെടുത്തു.
കടപ്പാട് : മാതൃഭൂമി.