കൊടകര: മുന്‍മന്ത്രിയും എം.പിയും സി.പി.എമ്മിന്റെ മുതിര്‍ന്ന നേതാവുമായിരുന്ന പരേതനായ ലോനപ്പന്‍ നമ്പാടന്റെ ഭാര്യ ആനി(78)നിര്യാതയായി. കഴിഞ്ഞ ഒരാഴ്‌ചയായി വാര്‍ധക്യസഹജമായ അസുഖത്തെത്തുടര്‍ന്ന് തൃശൂര്‍ ജൂബിലിമിഷന്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ചൊവാഴ്ച ഉച്ചക്ക് 12 മണിയോടെ മരിച്ചു.
സംസ്‌കാരം ബുധനാഴ്ച വൈകീട്ട് 4 ന് പേരാമ്പ്ര സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയില്‍. കഴിഞ്ഞ ജൂണ്‍ 5 നായിരുന്നു ലോനപ്പന്‍ നമ്പാടന്‍ മരിച്ചത്. രാഷ്‌ട്രീയ ജീവിതത്തില്‍ നമ്പാടന് എന്നും കൈത്താങ്ങായിരുന്നു ആനി. അവിട്ടത്തൂര്‍ ഹോളി ഫാമിലിഎല്‍.പി .സ്‌കൂളിലെ അധ്യാപികയായിരുന്നു. 1959 ലായിരുന്നു നമ്പാടന്‍ ആനിയെ വിവാഹം കഴിച്ചത്. മക്കള്‍: സ്റ്റീഫന്‍ (ഇരിങ്ങാലക്കുട ടൗണ്‍ കോപ്പറേറ്റീവ്‌ബാങ്ക്), ഷീലഷര്‍ളി (ആലപ്പുഴ തിരുമല ദേവസ്വം ഹയര്‍സെക്കണ്ടറി സ്‌കൂള്‍ അധ്യാപിക). മരുമക്കള്‍: ലിസ്സി , അഡ്വ. ഹോര്‍മിസ് അബ്രഹാം ,തോമസ് ജോസഫ്.
കെ.പി.ധനപാലന്‍ എം.പി, സി.പി.എം.ജില്ലാ സെക്രട്ടറി എ.സി.മൊയ്‌തീന്‍ എന്നിവര്‍ വസതിയിലെത്തി അന്തിമോചാരമര്‍പ്പിച്ചു. ആനി ടീച്ചർക്ക് നമ്മുടെ കൊടകര ഡോട്ട് കോമിന്റെ ആദരാഞ്ജലികൾ….
നമ്പാടൻ മാഷ് മരിച്ചപ്പോൾ നമ്പാടന്റെ വസതിയിലെത്തിയ ഉമ്മൻചാണ്ടി ആനി ടീച്ചറെ ആശ്വസിപ്പിക്കുന്നു .(ഒരു ഫയൽ ചിത്രം )
പേരാമ്പ്രയില്‍ ആയൂര്‍വേദാശുപത്രിവരാന്‍ ആനിടീച്ചര്‍ സ്വര്‍ണവും വിറ്റു
കൊടകര:പേരാമ്പ്രയില്‍ സര്‍ക്കാരിന്റെ ആയുര്‍വേദാശുപത്രിക്കായി സ്ഥലം വാങ്ങാന്‍ പണമില്ലാതെ വിഷമിച്ചിരുന്ന നമ്പാടന്റെ വിഷമംകണ്ട് ഏറെ സന്തോഷത്തോടെ തന്റെ ആഭരണങ്ങള്‍ ഊരി വില്‍ക്കാന്‍ നല്‍കി മാതൃകയാവുകയായിരുന്നു ആനിടീച്ചര്‍.സ്ഥലം ഇല്ലെങ്കില്‍ കൊടകരയില്‍നിന്നും ജില്ലയുടെ മറ്റൊരിടത്തേക്ക് മാറ്റാഌള്ള ശ്രമത്തിനിടെയായിരുന്നു സ്ഥലം വാങ്ങാനായി സന്തോഷത്തോടെ തന്റെ ആഭരണങ്ങള്‍ ഊരി നല്‍കിയത്.