Breaking News

വിട പറഞ്ഞത് കൊടകരയുടെ കുമാരേട്ടന്‍;

കൊടകര: കൊടകരയുടെ സാമൂഹിക-രാഷ്ട്രീയ-കായികരംഗങ്ങളില്‍ കഴിഞ്ഞ കുറേ പതിറ്റാണ്ടുകളായി നിറസാന്നിധ്യമായിരുന്ന പനങ്ങാട്ടുകര കുമാരന്‍ എന്ന കൊടകരക്കാരുടെ മഞ്ചകുമാരന്‍ ഓര്‍മയായി. അന്യന്റെ ദു:ഖം കണ്ടാല്‍ പോക്കറ്റിലെ അവസാനത്തെ ചില്ലി കാശു പോലും അപരന് സമ്മാനിച്ച് സാന്ത്വനമേകുന്ന സ്്വഭാവമായിരുന്നു ഇദ്ദേഹത്തിന്റേത്.

കൊടകര ബോയ്സ് ഹൈസ്‌കൂള്‍ മൈതാനിയോടുചേര്‍ന്നാണ് ഇദ്ദേഹത്തിന്റെ വീട്. കൊടകരയിലേയും പരിസരപ്രദേശങ്ങളിലേയും ക്രിക്കറ്റും ഫുട്ബോളുമായി ബന്ധപ്പെട്ടവര്‍ക്കും രാഷ്ട്രീയപ്രവര്‍ത്തകര്‍ക്കും ഇദ്ദേഹം ചിരപരിചിതനാണ്. ഒരുകാലത്ത് കൊടകരയിലെ ഡൈനാമോസ് ഫുട്ബോള്‍ ്ക്ലബിന്റെ ആസ്ഥാനവും കുമാരേട്ടന്റെ വീടായിരുന്നു.

മൈതാനിയിലെത്തുന്ന കായികതാരങ്ങള്‍ക്ക് എന്നും താങ്ങും തണലുമായിരുന്നു കുമാരേട്ടന്റെ വീട്. മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ താരവും സന്തോഷ് ട്രോഫി താരവുമായ പി.കെ.അനില്‍കുമാര്‍ കുമാരന്റെ ഇളയമകനാണ്. കാല്‍പ്പന്തുകല്‍യുടെ അഭിമാനമായ അനില്‍കുമാറിനെ ഇങ്ങനെ വാര്‍ത്തെടുക്കുന്നതില്‍ അക്ഷരാഭ്യാസമില്ലാത്ത ഒരച്ചന്റെ ദീര്‍ഘവീക്ഷണം എടുത്തുപറയേണ്ടതാണ്.

രണ്ടുതവണ കൊടകര ഗ്രാമപഞ്ചായത്ത് മെമ്പറായിരുന്നു ഇദ്ദേഹം. കൂടാതെ വീടിനോടുചേര്‍ന്ന് ഇദ്ദേഹത്തിന് മഞ്ചനിര്‍മാണവുമുണ്ട്. അങ്ങിനെയാണ് മഞ്ചകുമാരന്‍ എന്ന് അറിയപ്പെടാന്‍ തുടങ്ങിയത്. നാട്ടില്‍ വീടുകളില്‍ ഒരാള്‍ മരണമടഞ്ഞാല്‍ ആദ്യം ആലോചിക്കുന്നത് മഞ്ചയെക്കുറിച്ചാണ്. മറിച്ചൊന്നും ആലോചിക്കാതെ കുമാരേട്ടന്റെ വീട്ടിലെത്തുകയാണ് പതിവ്. കൊടകരയിലേയും സമീപപ്രദേശങ്ങളിലേയും എത്രയോ പാവങ്ങള്‍ മരിച്ചപ്പോള്‍ കുമാരന്‍ സൗജന്യമായി മഞ്ച നല്‍കിയിരിക്കുന്നു. കൊടകരയിലെ പരസഹായിയായ മനുഷ്യസ്നേഹിയായിരുന്നു കുമാരന്‍.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!