Breaking News

ജില്ലാസഹകരണബാങ്കില്‍ യുവാവിന്റെ ആത്മഹത്യാഭീഷണി

കൊടകര: ജില്ലാസഹകരണബാങ്ക് കൊടകര ശാഖയില്‍ ഓട്ടോറിക്ഷാഡ്രൈവറായ യുവാവിന്റെ ആത്മഹത്യാഭീഷണി. മനക്കുളങ്ങര കൊപ്രക്കളം വാഴോട്ടുകുടി സതീഷ്‌കുമാര്‍ ആണ് ഇന്നലെ രാവിലെ 11 മണിയോടെ പെട്രോള്‍ നിറച്ച കന്നാസുമായി ബാങ്കിലെത്തി ആത്മഹത്യാഭീഷണി മുഴക്കിയത്. ഇയാളുടെ ഭാര്യ ജയന്തിയുടെ പേരില്‍ ബാങ്കില്‍നിന്നും 2011 ല്‍ 3 ലക്ഷം രൂപ ഭവനനിര്‍മാണത്തിനായി വായ്പയെടുത്തിരുന്നു.

2015 ല്‍അ ത് പുതുക്കി ഒരു ലക്ഷത്തിപതിനായിരം രൂപ കൂടി എടുത്തു. അങ്ങിനെ മാസംതോറും 5000 രൂപവീതം അടവ് ഉണ്ടെങ്കിലും ഇവര്‍ 1000 രൂപയോ 2000 രൂപയോ വീതമാണ് വല്ലപ്പോഴും അടച്ചിരുന്നത്.ഈ മാസം മൂന്നാംതീയതിയും 1000 രൂപ അടച്ചിരുന്നു. ഇനി ആകെ 392000 ൂപ അടക്കാനുണ്ട്. ഇതില്‍ 70700 രൂപ കുടിശ്ശികയാണ്. അങ്ങിനെ കുടിശ്ശികയായതിനെത്തുടര്‍ന്ന് ഇക്കഴിഞ്ഞ 23 ന് ബാങ്ക് മാനേജരുടെ നേതൃത്വത്തില്‍ കുടിശ്ശികപിരിവിന്റെ ഭാഗമായി അവരുടെ കൊപ്രക്കളത്തെ വീട്ടില്‍ ചെന്നിരുന്നു.

25 ന് ഇയാള്‍ ബാങ്കില്‍വന്ന് ഭീഷണിപ്പെടുത്തിയിരുന്നെന്നും കുടിശ്ശികപ്പിരിവന്‍രെ പേരില്‍ വീട്ടില്‍ബാഹ്കുദ്വേഗസ്ഥര്‍ ചെന്നതിനെത്തുടര്‍ന്നാ് ഇയാള്‍ ബാങ്കിലെത്തി ഭീഷണി മുഴക്കിയതിനുകാരണം. കുടിശ്ശിക എഴുതിത്തള്ളണെമെന്നാണ് ഇയാള്‍ പറയുന്നതെന്നും മാനേജര്‍ പറഞ്ഞു. ഇയാളുടെ ഭാര്യയുടെ പേരിലാണ് ലോണ്‍ എടുത്തിരിക്കന്നതെങ്കിലും ഭാര്യ ബാങ്കിലുണ്ടായ സംഭവങ്ങള്‍ ഒന്നും അറിഞ്ഞിരുന്നില്ല.

ബാങ്കില്‍നിന്നും അറിയിച്ചതിനെത്തുടര്‍ന്ന് പോലീസെത്തി ജയന്തിയേയും വിളിപ്പിക്കുകയായിരുന്നു. ഇന്നലെ രാവിലെ ബാങ്കില്‍ സ്വര്‍ണപ്പണ്ടം ലേലമായിരുന്നു.ഇതിനിടയിലാണ് ബാങ്കിന്റെ അകത്ത് പെട്രോള്‍ കാനുമായിയെത്തി സതീഷ്‌കുമാര്‍ പെട്രോള്‍ ദേഹത്തൊഴിച്ച് ആത്മഹ്ത്യചെയ്യുമെന്ന് പറഞ്ഞ് ഭീഷണി മുഴക്കിയത്. കൊടകര പോലീസെത്തി പെട്രോള്‍ നിറച്ച കന്നാസ് പിടിച്ചെടുത്തു. ബാങ്കിലെത്തി ആത്മഹത്യാഭീഷണിമുഴക്കി ഭീകരാന്തരീക്ഷം ഉണ്ടാക്കിയ ഇയാള്‍ക്കെതിരെ പരാതി നല്‍കുമെന്ന് ബാങ്ക് മാനേജര്‍ പറഞ്ഞു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!