Breaking News

വ്യാപാരിയെ  ആക്രമിച്ച് പണംകവര്‍ന്ന് മുങ്ങിയ അന്യസംസ്ഥാനതൊഴിലാളികള്‍ അറസ്റ്റില്‍

കൊലപ്പെടുത്താന്‍ ശ്രമിച്ച് കവര്‍ന്നത് ഒന്നേകാല്‍ ലക്ഷം രൂപ
കൊടകര: വ്യാപാരിയെ ആക്രമിച്ച് പണം കവര്‍ന്ന് മുങ്ങിയ അന്യസംസ്ഥാന തൊഴിലാളികള്‍ തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി  ഐശ്വര്യ പ്രശാന്ത് ദോങ്‌ഗ്രേ ഐപിഎസിന്റെ നേതൃത്വത്തിലുള്ള പ്രത്യേകാന്വേഷണ സംഘത്തിന്റെ പിടിലായി.ബിഹാര്‍ പാറ്റ്‌ന സ്വദേശികളായ ആനന്ദകുമാര്‍ ഗോസ്വാമി, ബീംസോനകുമാര്‍ എന്നിവരാണ് പോലീസ് പിടിയിലായത് .

ദേശീയപാതയോരത്ത് നെല്ലായില്‍ മെറ്റല്‍സ് വ്യാപാരം നടത്തി വരുന്ന പുലക്കാട്ടുകര കൊടക്കാട്ടില്‍ ഗോപി എന്ന വ്യാപാരിയെ അക്രമിച്ച് പണം കവര്‍ന്ന കേസിലാണ് അറസ്റ്റ് .സംഭവശേഷം  സംസ്ഥാനം വിട്ട പ്രതികളെ നാല്‍പത്തെട്ടു മണിക്കൂറിനകം പിടികൂടികൂടുകയായിരുന്നു.ആനന്ദകുമാര്‍ ഗോസ്വാമി വ്യാപാരിയുടെ സ്ഥാപനത്തിലെ ജീവനക്കാരനും ബീംസോനകുമാര്‍ ഗോസ്വാമിയുടെ സുഹൃത്തും പുതുക്കാട് മറ്റൊരു സ്ഥാപനത്തിലെ ജീവനക്കാരനുമായിരുന്നു.

സ്ഥാപനം പൂട്ടി  ബാങ്കില്‍ പണം നിക്ഷേപിക്കാന്‍ പുതുക്കാട്ടേക്ക് പോവുകയായിരുന്ന ഗോപിയോട് തങ്ങളും പുതുക്കാടിന് ഉണ്ടെന്ന് പറഞ്ഞ് കാറില്‍ കയറുകയായിരുന്നു. കാറില്‍ സഞ്ചരിക്കുന്നതിനിടെ ഗോപിയെ  ബീം സോന കുമാര്‍ തന്റെ കൈവശം സൂക്ഷിച്ചിരുന്ന കത്തിയെടുത്ത്  കഴുത്തില്‍ വെച്ച് ഭീഷണിപ്പെടുത്തുകയും ആനന്ദ് കുമാര്‍ ഗോസ്വാമി ഗോപിയെ കാറില്‍ വെച്ച് ആക്രമിക്കുകയായിരുന്നു.തുടര്‍ന്ന് ഗോപിയെ കത്തി കൊണ്ട് കുത്തി പരിക്കേല്‍പ്പിച്ച് പണം അടങ്ങിയ ബാഗുമായി ഇരുവരും മുങ്ങുകയായിരുന്നു.അക്രമണത്തിന് ഇരയായ ഗോപി തൃശ്ശരിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

പോലീസ് സംഘം നൂറോളം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതു കൂടാതെ കേരളത്തിലേയും തമിഴ്‌നാട് – കര്‍ണ്ണാടക സംസ്ഥാനങ്ങളിലെ റെയില്‍വേ സ്റ്റേഷനുകള്‍, ബസ്റ്റാന്റുകള്‍ മുതലായവ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ്  പ്രതികളെ ബാഗ്ലൂരില്‍ നിന്ന് പിടികൂടിയത്. ചാലക്കുടി ഡിവൈഎസ്പി  സി ആര്‍ സന്തോഷ് , കൊടകര എസ്.എച്ച്.ഒ  ജയേഷ് ബാലന്‍ എന്നിവരുടെ നേത്യത്വത്തിലുള്ള  സംഘമാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

പ്രതികളുടെ കൈയ്യില്‍ നിന്നും കവര്‍ച്ച ചെയ്തു കൊണ്ടുപോയ പണവും കുത്താന്‍ ഉപയോഗിച്ച കത്തിയും കണ്ടെടുത്തു. കൊടകരയിലെത്തിച്ച് നടത്തിയ ചോദ്യം ചെയ്യലില്‍ ആനന്ദിന് നാട്ടിലുണ്ടായ സാമ്പത്തിയ ബാധ്യത തീര്‍ക്കുന്നതിനാണ് ഈ കൃത്യം ചെയ്തതെന്ന് സമ്മതിച്ചു. പ്രതികളെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പും മറ്റും പൂര്‍ത്തിയാക്കി കോടതിയില്‍ ഹാജരാക്കി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!