Breaking News

പുലിപ്പാറക്കുന്നില്‍ ഭാര്യയെ തലയ്ക്കടിച്ചുകൊന്ന് ഭര്‍ത്താവ് ആത്മഹത്യചെയ്തു

കൊടകര: പുലിപ്പാറക്കുന്നില്‍ ഭാര്യയെ ഇരുമ്പുകമ്പികൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയശേഷം ഭര്‍ത്താവ് തീകൊളുത്തി ആത്മഹത്യ ചെയ്തു. കൊടകര പുലിപ്പാറക്കുന്ന് ചെമ്മണ്ടവീട്ടില്‍ സുബ്രഹ്മണ്യന്‍(60) ആണ് ഭാര്യ ബേബി(50)യെ ഇരുമ്പുദണ്ഡ്കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയശേഷം വീടിനുസമീപത്തെ ഒഴിഞ്ഞപറമ്പില്‍ചെന്ന് മണ്ണെണ്ണ ശരീരത്തിലൊഴിച്ച് തീ കൊളുത്തി ആത്മഹത്യചെയ്തത്.  ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം.

തൊഴിലുറപ്പുപണിക്കുപോയി ഉച്ചക്ക് ഊണുകഴിക്കാന്‍ വീട്ടിലെത്തിയനേരത്താണ് മര്‍ദനമുണ്ടായത്. സംഭവസ്ഥലത്തുവച്ചുതന്നെ ബേബി മരിച്ചു. ആത്മഹത്യക്കും ശ്രമിച്ച സുബ്രഹ്മണ്യനെ ദേഹമാസകലം പൊള്ളലേറ്റനിലയില്‍ തൃശൂര്‍ മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വൈകീട്ട് 5 മണിയോടെ മരിച്ചു. ഭാര്യയെ സംശയിച്ചതുമൂലമുള്ള കുടുംബവഴക്കാണ് കൊലപാതകത്തിന് കാരണം. സുബ്രഹ്മണ്യന്റെ രണ്ടാംഭാര്യയാണ് ബേബി. ബേബിയും മുമ്പ് വേറെ വിവാഹം കഴിച്ചിട്ടുള്ളതാണ്.

ബുധനാഴ്ച ഉച്ചക്ക് പണികഴിഞ്ഞ് ഭക്ഷണം കഴിക്കാന്‍ ബേബി വീട്ടിലേക്ക് കയറി പോകുന്നത് അയല്‍വീട്ടുകാര്‍ കണ്ടിരുന്നു. എന്നാല്‍ സുബ്രഹ്മണ്യന്‍ വീടിനുപുറകിലൂടെ വീടിനകത്ത് കടന്നാണ് കൊല നടത്തിയിട്ടുള്ളത്. സുഹ്രഹ്മണ്യന് വളരം നാളുകളായി ഭാര്യയെ സംശയമുള്ളതായും നാട്ടുകാര്‍ പറഞ്ഞു. ഇതേത്തുടര്‍ന്ന് വീട്ടില്‍ എന്നും വഴക്കുണ്ടാകുകയും കുറേനാള്‍ സുബ്രഹ്മണ്യനെ വീട്ടില്‍നിന്ന് അകറ്റി നിര്‍ത്തുകയു ചെയ്തിരുന്നു. എന്നാല്‍ കുറച്ചുദിവസങ്ങളായി പ്രമേഹബാധിച്ചതിനാല്‍ കാലില്‍ പഴുപ്പുണ്ടായതിനെത്തുടര്‍ന്നാണ് സുബ്രഹ്മണ്യന്‍ വീണ്ടും വീട്ടിലെത്തിയത്.

കഴിഞ്ഞദിവസവും ഇവര്‍തമ്മില്‍ വഴക്കുണ്ടായതായി നാട്ടുകാര്‍ പറഞ്ഞു. സുബ്രഹ്മണ്യന്‍ ആത്മഹത്യക്കുശ്രമിക്കുന്നതാണ് നാട്ടുകാര്‍ ആദ്യംകണ്ടത്. ഇയാളെ ആശുപത്രിയിലേക്കുകൊണ്ടുപോകാന്‍ ശ്രമിക്കുന്നതിനിടെയാണ് വീട്ടിലെത്തിയ സ്ത്രീകളാണ് വീടിനകത്ത് കസേരയില്‍ ബേബിയെ മരിച്ചനിലയില്‍ കണ്ടത്. ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയായിരുന്നു പുറകില്‍ നിന്നും മര്‍ദിച്ചത്. പാത്രവും ചോറുംകറികളും വീടിനകത്ത് ചിതറികിടക്കുന്നുണ്ടായിരുന്നു.

ബേബിയുടെ മൃതദേഹം പോലീസ് ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റ്മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജാശുപത്രിയിലേക്ക് കൊണ്ടുപോയി. കൊടകര സി.ഐ കെ.സുമേഷ്, എസ്.ഐ കെ.എസ്.സുരാജ്, ഫോറന്‍സിക് ഓഫീസര്‍ വി.ദിനേഷ് എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. മക്കള്‍: വിബിന്‍.വിജീഷ്.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!