Breaking News

30 ലക്ഷംരൂപയുടെ  60 കുപ്പി ഹാഷിഷ് ഓയിലുമായി  2പേര്‍ പിടിയില്‍

കൊടകര: വില്‍പനക്കായി കൊണ്ടുപോകുകയായിരുന്ന അതിമാരക മയക്കുമരുന്നായ ഹാഷിഷ് ഓയിലുമായി രണ്ടു പേരെ തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി കുമാരി ഐശ്വര്യ ദോങ്‌ഗ്രേ ഐപിഎസിന്റെ നിര്‍ദ്ദേശപ്രകാരം ചാലക്കുടി ഡിവൈഎസ്പി സി.ആര്‍ സന്തോഷ് കൊടകര സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജയേഷ് ബാലന്‍ എന്നിവരുടെ നേതൃത്വത്തില്‍ പിടികൂടി.

തൃശൂര്‍ ചിയ്യാരം ബിസ്‌കറ്റ് കമ്പിനിക്കു സമീപം കോട്ടയില്‍ വീട്ടില്‍ അനുഗ്രഹ്(21), കുണ്ടോളി വീട്ടില്‍ അമല്‍ സുരേഷ് (25) എന്നിവരാണ് പിടിയിലായത്.കൊടകര ടൗണ്‍ കേന്ദ്രീകരിച്ച് മയക്കുമരുന്നുപയോഗം നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ടൗണും പരിസര പ്രദേശങ്ങളിലും പോലീസ് നിരീക്ഷണം ശക്തമാക്കിയിരിക്കുകയായിരുന്നു.

ദേശീയ പാതയ്ക്ക് സമീപം വാഹന പരിശോധന നടക്കുന്നതിനിടയില്‍ പോലീസ് പരിശോധന കണ്ട് തിരിച്ച് പോകാന്‍ ശ്രമിച്ച  മോട്ടോര്‍ സൈക്കിള്‍ യാത്രികരെ സാഹസീകമായി പിടികൂടി പരിശോധിച്ചപ്പോഴാണ് 60 കുപ്പികളിലായി നിറച്ച മുന്നൂറ് മില്ലിഗ്രാം ഹാഷിഷ് ഓയില്‍ പിടിച്ചെടുത്തത്. ചില്ലറ വിപണിയില്‍ ഇതിന് മുപ്പത്  ലക്ഷ രൂപ വിലവരും .

ഹാഷിഷ് ഓയില്‍ പിടികൂടിയ സംഘത്തില്‍ കൊടകര സി.ഐ ജയേഷ് ബാലനെ കൂടാതെ സബ് ഇന്‍സ്‌പെക്ടര്‍ ജെയ്‌സണ്‍ ജെ., ജൂനിയര്‍ സബ് ഇന്‍സ്‌പെക്ടര്‍ അനീഷ് എം, അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ റെജിമോന്‍ , സ്‌പെഷ്യല്‍ ബ്രാഞ്ച് എഎസ്‌ഐ ബാബു,സീനിയര്‍ സിപിഒമാരായ എം.എസ് ബൈജു , ഷാജു ചാതേലി,ആന്റണി, ലിജോണ്‍, ബൈജു കെ.ജി,   അനീഷ് പനയപ്പിള്ളി, സിവില്‍ പോലീസ് ഓഫീസര്‍ സ്മിത്ത് എന്നിവരുമുണ്ടായിരുന്നു.

ഒല്ലൂരില്‍ വിദ്യാര്‍ത്ഥിനിയുമായി സഞ്ചരിക്കവേ ബൈക്കില്‍ നിന്ന് വീണതിനെ തുടര്‍ന്ന് വിവാദ നായകനായ യുവാവും കൂട്ടുകാരനുമാണ് ഹാഷിഷ് ഓയിലുമായി പിടിയിലായിരിക്കുന്നത്. ഇവരെ വൈദ്യ പരിശോധനയും മറ്റും നടത്തി കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കോടതിയില്‍ ഹാജരാക്കും.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!