കല്ലേറ്റുങ്കര: ട്രെയിന്‍തട്ടി വിദ്യാര്‍ഥി മരിച്ചതറിഞ്ഞ് അമ്മ വിഷം കഴിച്ച് അത്യാസന്ന നിലയില്‍ ആശുപത്രിയിലായി.കല്ലേറ്റുങ്കര വടക്കുമുറി കൈതവളപ്പില്‍ മുരളിയുടെ മകന്‍ സൂരജ് (20) ആണ് വ്യാഴാഴ്ച പകല്‍ രണ്ടിന് കല്ലേറ്റുങ്കര റെയില്‍വേ സ്റ്റേഷന് സമീപം ട്രെയിനിടിച്ച് മരിച്ചത്.ആളെ തിരിച്ചറിയാന്‍ കഴിയാത്തവിധം ഛിന്നഭിന്നമായ ശരീരം ഇരുന്നൂറു മീറ്റര്‍ അകലെ നിന്നാണ് ലഭിച്ചത്. തിരിച്ചറിയല്‍ കാര്‍ഡില്‍നിന്നാണ് ആളെ വ്യക്തമായത്.
കല്ലേറ്റുങ്കര പോളിടെക്നിക് കോളേജിലെ കംപ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ മൂന്നാം വര്‍ഷ വിദ്യാര്‍ഥിയാണ്. മൃതദേഹം ചാലക്കുടി സര്‍ക്കാര്‍ ആശുപത്രി മോര്‍ച്ചറിയില്‍.സൂരജിന്റെ മരണവിവരം അറിഞ്ഞ് അമ്മ ഷീജ വിഷം കഴിച്ചതായി പറയുന്നു. തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ് ഷീജ. സൂരജിന്റെ സഹോദരി: സോന രമേഷ്.
കടപ്പാട് : ഇരിഞാലകുട ഓണ്‍ലൈൻ ഡോട്ട് കോം