കൊടകര : സ്വകാര്യബസ്സിലെ ജീവനക്കാരനെ ബസ് തടഞ്ഞുനിര്‍ത്തി മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് കൊടകരയില്‍ സ്വകാര്യബസ്സുകള്‍ ഇന്ന് (20-06-2013) മിന്നല്‍പണിമുടക്കു നടത്തി. വെള്ളിക്കുളങ്ങരയില്‍നിന്നും കുണ്ടായി വഴി കൊടുങ്ങല്ലൂരിലേക്കുപോകുന്ന ജോസ്‌കോ ബസ്സിലെ ക്ലീനര്‍ വെള്ളിക്കുളങ്ങര വൈലാത്ര വാഴയില്‍ ഇബ്രാഹിമിന്റെ മകന്‍ ഷാനവാസ്(28) നാണ് മര്‍ദനമേററത്. ഇന്നലെ രാവിലെ 8.15 ന് കൊടകര ജംഗ്‌ഷഌ സമീപത്തുവച്ചാണ് സംഭവം. കൊടകരയില്‍ പുതുതായി നിര്‍മിച്ച ഗ്രാമപഞ്ചായത്തിന്റെ ബസ്സ്‌റ്റാന്‍ഡിനകത്ത് ബസ് പ്രവേശിക്കണമെന്നാവശ്യപ്പെട്ട് സംഘം ചേര്‍ന്ന് ബസ് തടഞ്ഞുനിര്‍ത്തുകയായിരുന്നു.ഇതിഌബസ് ജീവനക്കാര്‍ തയ്യാറാവാതിരുന്നതാണ് ആക്രമണത്തില്‍ കലാശിച്ചത്. തര്‍ക്കത്തിനൊടുവില്‍ ക്ലീനറെ സംഘംചേര്‍ന്ന് മര്‍ദിക്കുകയായിരുന്നു. കൈകാലുകള്‍ക്കു പരിക്കേറ്റ ഇയാള്‍ കൊടകര ശാന്തി ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തെത്തുടര്‍ന്ന് കൊടകരയില്‍ സ്വകാര്യബസ്സുകള്‍നടത്തിയ മിന്നല്‍പണിമുടക്ക് യാത്രക്കാരെ ഏറെ വലച്ചു. പ്രതികളെ അറസ്റ്റുചെയ്‌തതിഌശേഷം വൈകീട്ട് 5 മണിയോടെ ബസുകള്‍ വീണ്ടും സര്‍വീസ് ആരംഭിച്ചു.
ഈ മാസം ഒന്നാം തിയതി മുതൽ എല്ലാ ബസ്സുകളും ബസ്‌സ്റ്റാൻഡിൽ കയറണം എന്ന് കൊടകര ഗ്രാമ പഞ്ചായത്തിന്റെ അറിയിപ്പ് ഉണ്ടായിരുന്നു.