Breaking News

‘നിവേദ്യ’ത്തിലെത്തിയ നിയോഗം

കൊടകര: അഴകം മംഗലത്ത് അഴകത്ത് ഉണ്ണികൃഷ്ണന്‍ നമ്പൂതിരിക്ക് ഇത് നിയോഗം.നൂറ്റെട്ടുദുര്‍ഗാലയങ്ങളില്‍ ഒന്നായ ഇല്ലത്തോടുചേര്‍ന്ന അഴകം ദേവീക്ഷേത്രത്തിലെ പൂജക്കിടെയാണ് ഇന്നലെ രാവിലെ ശബരിമല മേല്‍ശാന്തിയായി നറുക്ക് വീണകാര്യം നമ്പൂതിരി അറിയുന്നത്.

പൂര്‍വ്വികരുടെ അനുഗ്രഹവുമാണ് തനിക്കു ലഭിച്ച സൗഭാഗ്യമെന്നാണ് അമ്പത്തിഎഴുകാരനായ ഉണ്ണികൃഷ്ണന്‍ നമ്പൂതിരി പറഞ്ഞത്. മംഗലത്ത് അഴകം എന്നാണ് ഇല്ലപ്പേരെങ്കിലും ‘നിവേദ്യം’ എന്നാണ് വീടിനിട്ടിരിക്കുന്ന പുതിയ പേര്. പാരമ്പര്യ തന്ത്രി കുടുംബമായ അഴകത്ത് മനക്കാര്‍ക്ക് മട്ടന്നൂര്‍ ഉള്‍പ്പെടെ അനവധി ക്ഷേത്രങ്ങളില്‍ തന്ത്രമുണ്ട്. ഒട്ടുമിക്കവരും മറ്റു ക്ഷേത്രങ്ങളില്‍ മേല്‍ശാന്തിമാരുമാണ്. എന്നാല്‍ ആദ്യമായാണ് ഈ ഇല്ലത്തുനിന്നും ഒരാള്‍ ശബരിമലയിലെ മേല്‍ശാന്തിയാകുന്നത്.

ആഗ്രഹിച്ച സൗഭാഗ്യം അടുത്തെത്തിയ നിര്‍വൃതിയിലാണ് ഉണ്ണികൃഷ്ണന്‍ നമ്പൂതിരി. മേല്‍ശാന്തിയായി നറുക്കുവീണ ഇന്നലെ രാവിലെ മുതല്‍ അഴകത്ത് മനയായ ‘നിവേദ്യ’ ത്തിലേക്ക് അഭിനന്ദനങ്ങളുടെ പ്രവാഹമായിരുന്നു. വിദ്യാഭ്യാസമന്ത്രി പ്രൊ.സി.രവീന്ദ്രനാഥ്, ബി.ഡി.ദേവസി എം.എല്‍.എ എന്നിവര്‍ ഇന്നലെ ഇല്ലത്തെത്തി അഭിനന്ദനം അറിയിച്ചു.ഒ.രാജഗോപാല്‍ എം.എല്‍., ശ്രീശ്രീ രവിശങ്കര്‍, കുമ്മനം രാജശേഖരന്‍, മുന്‍മേല്‍ശാന്തി ഏഴിക്കോട് ശശി നമ്പൂതിരി, ശബരിമല തന്ത്രി കണ്ഠരര് മഹേശ്വരര് എന്നിവര്‍ ഫോണിലൂടെ അഭിനന്ദനമറിയിച്ചു.
കൊടകര ഉണ്ണി

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!