കൊടകര: അഞ്‌ജലിയുടെ അരങ്ങേറ്റമേളത്തിന് കുറുംകുഴലില്‍ ശങ്കരാഭരണരാഗമൊരുക്കുന്നത് പ്രസിദ്ധകുറുംകുഴല്‍ വിദ്വാന്‍കൂടിയായ മഠത്തിക്കാട്ടില്‍ ശിവരാമന്‍നായരാണ്.കൊടകര മേളകലാസംഗീതസമിതിയുടെ ആഭിമുഖ്യത്തില്‍ വിജയദശമിദിനമായ നാളെ വൈകീട്ട് 6 ന് പൂനിലാര്‍ക്കാവ് ദേവീസന്നിധിയിലാണ് കൊടകര മഠത്തിക്കാട്ടില്‍ ജയന്‍ചഞ്ചല ദമ്പതികളുടെ മകളും ശിവരാമന്‍നായരുടെ പേരമകളുമായ അഞ്‌ജലിയും കൂടെ 13 പേരും പഞ്ചാരിമേളം പതികാലം മുതല്‍ കയ്യുംകോലും ഉപയോഗിച്ച് കൊട്ടിക്കയറുക.കൊടകര ഡോണ്‍ബോസ്‌കോ ഹൈസ്‌കൂളിലെ എട്ടാംതരം വിദ്യാര്‍ഥിനിയായ അഞ്‌ജലി കഴിഞ്ഞ വിദ്യാരംഭദിനം മുതലാണ് കൊടകര ഉണ്ണിയുടെ ശിക്ഷണത്തില്‍ മേളപരിശീലനം ആരംഭിച്ചത്.
മുത്തശ്ശന്‍ മേളകലാശങ്ങള്‍ക്കഌസരിച്ച് കുനിയുന്നതും ചുറ്റുന്നതും മിന്നിക്കുന്നതുമെല്ലൈം മനസ്സിലാക്കിയാണ് അഞ്‌ജലി ചെണ്ടയില്‍ കലാശങ്ങളും ഉരുളുകലുകളും എടുക്കുക. അഞ്‌ജലി, ഗ്രീഷ്‌മ,ഷ്യാമിലി,ദേവിക,കൃഷ്‌ണേന്ദു എന്നീ പെണ്‍കുട്ടികളും വിഷ്‌ണുരവീന്ദ്രന്‍,ശ്രീരാഗ് എസ് ഉണ്ണി, ജയകൃഷ്‌ണന്‍, പ്രവീണ്‍, വിഷ്‌ണു പി.ആര്‍, ശ്രീയേഷ്, അവന്ത്, വിഷ്‌ണു. പി.എസ്,അനൂപ് എന്നിവരുമാണ് അരങ്ങറുന്നത്. പൂരങ്ങളുടെ പൂരമായ തൃശൂര്‍പൂരത്തിന്റെ ഇലഞ്ഞിത്തറമേളത്തിന് പതിറ്റാണ്ടുകാലം കുറുംകുഴല്‍ നിരയുടെ അമരക്കാരനായിരുന്നു ശിവരാമന്‍ നായര്‍. പൂരം ഉപേക്ഷിച്ചെങ്കിലും കേരളത്തിലെ ഒട്ടുമിക്കപ്രമുഖപൂരങ്ങള്‍ക്കും ഇപ്പോഴും കുഴല്‍ ആധിപത്യം ഇദ്ദേഹത്തിനാണ്.കേരളത്തിലെ ഒട്ടുമിക്ക പ്രമാണിമേളക്കാരുടേയും മുമ്പില്‍ കുഴല്‍നേതൃത്വം വഹിച്ച ശിവരാമന്‍നായര്‍ക്ക് ചെറുമകളുടെ ചെമ്പടവട്ടങ്ങള്‍പ്പം കുറുംകുഴലില്‍ ശങ്കരാഭരണരാഗമുതിര്‍ക്കാന്‍ ഏറെ സന്തോഷം.
അഞ്ജലിക്കും കൂട്ടുകാർക്കും നമ്മുടെ കൊടകര ഡോട്ട് കോമിന്റെ ആശംസകൾ…