Breaking News

അപകടത്തെ തുടര്‍ന്ന് വീട്ടമ്മയുടെ മരണം; പോലീസ് കേസ്സെടുത്തു.

കൊടകര : ചെമ്പുചിറയില്‍ ബൈക്കിടിച്ച് ചികിത്സയിലിരിക്കെ വീട്ടമ്മ മരിച്ച സംഭവത്തില്‍ വെള്ളിക്കുളങ്ങര പോലീസ് കേസ്സെടുത്ത് നടപടിയാരംഭിച്ചു. ഒന്നര മാസം മുമ്പ് നടന്ന അപകടത്തെ തുടര്‍ന്ന് ഇതുവരെ പോലീസ് നടപടിയെടുക്കാത്തത് മൂലമാണ് ഇവര്‍ക്കുള്ള ആനുകൂല്യം നഷ്ടപ്പെടാനിടയാക്കിയതെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. മരിച്ച രംഭയുടെ സഹോദരന്‍ ബാലന്റെ മൊഴി നേരിട്ടെടുത്ത് കേസ് രജിസ്റ്റര്‍ ചെയ്തതായും തുടര്‍ നടപടികള്‍ക്കായി വെള്ളിക്കുളങ്ങര എസ്.ഐ.ക്ക് നിര്‍ദ്ദേശം നല്‍കിയതായും കൊടകര സി ഐ കെ. സുമേഷ് പറഞ്ഞു.

സപ്തംബര്‍ 11നാണ് ചെമ്പുചിറ പരേതനായ എടത്താടന്‍ ഉത്തമന്റെഭാര്യ രംഭ അപകടത്തില്‍പ്പെട്ടത്. ഇടുപ്പെല്ലിന് ഗുരുതരമായ പരിക്കേറ്റ രംഭയ്ക്ക് ശസ്ത്രക്രിയ നടത്തിയെങ്കിലും ഈ മാസം 18ന് മരിച്ചു. രംഭയുടെ മരണത്തോടെ മാനസിക വൈകല്യമുള്ള ഏക മകന്‍ രാജേഷിന്റെ ആശ്രയമറ്റ ജീവിതവും ആനുകൂല്യങ്ങള്‍ക്ക് അവസരം നഷ്ടപ്പെട്ട സാഹചര്യവും മാതൃഭൂമിയില്‍ വാര്‍ത്തയായിരുന്നു. മരിച്ച രംഭയുടെ വീട്ടിലെത്തി മകന്‍ രാജേഷിന്റെ അവസ്ഥ നേരിട്ട് മനസ്സിലാക്കിയെന്നും കുടുംബത്തിന് ആനുകൂല്യം ലഭിക്കാന്‍ വേണ്ട നടപടികള്‍ ഉണ്ടാകുമെന്നും സി.ഐ. അറിയിച്ചു.  കടപ്പാട് : മാതൃഭൂമി

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!