കൊടകര : സ്വകാര്യവ്യക്തി നികത്തിയ കാവുംതറ ബ്ലാച്ചിറപ്പാടത്തെ മണ്ണ് റവന്യു ഉദ്യോഗസ്ഥരെത്തി നീക്കം ചെയ്യിച്ചു. ബ്ലാച്ചിറ തോടിന്റെ കരയോട് ചേര്ന്ന് പാടത്ത് മണ്ണിട്ട് നികത്തി റോഡുണ്ടാക്കുകയാണ് ചെയ്തിരുന്നത് . പരാതിയെ തുടര്ന്ന് പരിവര്ത്തനം ചെയ്ത മണ്ണ് നീക്കം ചെയ്യാന് ജില്ലാ കലക്ടര് ഉത്തരവിട്ടിരുന്നു. നികത്തിയ മണ്ണ് സ്ഥലമുടമ പൂര്ണ്ണമായും നീക്കാതിരുന്ന സാഹചര്യത്തിലാണ് അധികൃതര് എത്തി നീക്കം ചെയ്തത്.
വ്യാഴാഴ്ച ചാലക്കുടി തഹസില്ദാര് ടി.എസ്. വിജയന്, കൊടകര വില്ലേജോഫീസര്‍ എന്. അശോക് കുമാര്, കൊടകര കൃഷി ഓഫീസര് ധന്യ, കൊടകര പോലീസ് എസ്‌ഐ എ.എസ്. രാധാകൃഷ്ണന് എന്നിവരുടെ മേല്‌നോട്ടത്തിലാണ് മണ്ണ് നീക്കം ചെയ്തത്. എന്നാല് രണ്ട് ലോഡുമണ്ണ് മാത്രമാണ് ഇവിടെ നിന്ന് നീക്കം ചെയ്തതെന്നും ഭൂമാഫിയയെ സഹായിക്കുന്ന നിലപാടാണ് ഉദ്യോഗസ്ഥര് സ്വീകരിച്ചതെന്നും ആക്ഷേപമുണ്ട്. മണ്ണ് പൂര്ണ്ണമായി നീക്കം ചെയ്ത് നിലം പൂര്വ്വസ്ഥിതിയിലാക്കാന് റവന്യു വകുപ്പ് 36,000 രൂപ അനുവദിച്ചിരുന്നു. എന്നാല് തുഛമായ മണ്ണ് മാത്രം നീക്കം ചെയ്ത ശേഷം അധികൃതര് തിരിച്ചുപോകുകയായിരുന്നെന്നാണ് ആക്ഷേപം.
മാതൃഭൂമിയിൽ വന്ന വാർത്ത.