കൊടകര: വെള്ളിക്കുളങ്ങര മോനടിയിൽ പട്ടികജാതി യുവതിയെ പന്ത്രണ്ടുവർഷത്തോളം ലൈംഗികമായി ചൂഷണത്തിനിരയാക്കിയ ബന്ധുക്കളടക്കം എട്ടുപേരെ ചാലക്കുടി ഡിവൈ.എസ്.പി ടോമി സെബാസ്റ്റ്യനും സംഘവും അറസ്റ്റ് ചെയ്തു. പത്തിലധികം പേരെ ഇനിയും പിടികിട്ടാനുണ്ട്. പിതൃസഹോദരിമാരും അവരുടെ ഭർത്താക്കൻമാരും ചേർന്ന് യുവതിയെ പണത്തിനായി പലർക്കും കാഴ്ചവയ്ക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ബന്ധുക്കളും മോനടി സ്വദേശികളുമായ കൊരട്ടിക്കാരൻ തങ്കപ്പൻ (50), വെട്ടിയാട്ടിൽ അരവിന്ദാക്ഷൻ (48), അരവിന്ദാക്ഷന്റെ ഭാര്യ ഭവാനി (40), ഏണാശ്ശേരി വള്ളോന്റെ ഭാര്യ രാധ (50), പെൺകുട്ടിയെ പീഡിപ്പിച്ച മോനടി പൈനാടത്ത് ഡേവിസ് (46), കിഴക്കേപുരയ്ക്കൽ നന്ദനൻ (38), തൂവപ്പറമ്പിൽ വിജയൻ ((38), പടിയൂർ സുനിൽകുമാർ (33) എന്നിവരാണ് അറസ്റ്റിലായത്. ഇരുപത്തിനാലു വയസുപ്രായമുള്ള പെൺകുട്ടിയെ ഒമ്പതാം ക്ലാസുമുതൽ ബന്ധുക്കൾ പണംവാങ്ങി പലർക്കും കാഴ്ചവയ്ക്കുകയായിരുന്നു. സജീവ്കുമാർ, രാജേഷ്, ജിജു, ജാഫർ, ത്രേസ്യ, സുധീഷ് ബാബു എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.