Breaking News

വിധവയായ വയോധികയുടെ വീട്ടിലേയ്ക്കുള്ള വഴിയടച്ചതായി പരാതി

കൊടകര : ഭൂമിയും വീടും സര്‍ക്കാര്‍ അനുവദിച്ചു കിട്ടിയെങ്കിലും സ്വന്തം വീട്ടിലേക്ക് കടക്കാന്‍ വഴിയില്ലാതെ വിഷമിക്കുകയാണ് വിധവയും വയോധികയുമായ വള്ളിയമ്മ. മൂന്നുസെന്റിലെ വീട്ടിലേക്കുള്ള വഴി അയല്‍വാസി അടച്ചുകെട്ടിയതു മൂലം വീട്ടിലേക്ക് പോകാന്‍ മാര്‍ഗ്ഗമില്ലാതായെന്നാണ് ഇവരുടെ പരാതി.

പന്തല്ലൂര്‍ കിഴക്കൂട്ട് പള്ളിയുടെ ഭാര്യ വള്ളിയമ്മയാണ് സ്വന്തമായി നിര്‍മ്മിച്ച വീട്ടില്‍ താമസിക്കാന്‍ കഴിയുന്നില്ലെന്ന് ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കിയത്. അഞ്ചുവര്‍ഷം മുമ്പ് ഭര്‍ത്താവ് മരിച്ചശേഷം വിവാഹം കഴിഞ്ഞുപോയ മകളുടെ കുടുംബത്തോടൊപ്പമാണ് വള്ളിയമ്മയുടെ താമസം.

പട്ടികജാതിക്കാരിയായ വള്ളിയമ്മയ്ക്ക് 2011ല്‍ ഇരിഞ്ഞാലക്കുട ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ച തുക കൊണ്ടാണ് വഴിയടക്കം മൂന്നുസെന്റ് ഭൂമി വാങ്ങിയത്. രണ്ടുവര്‍ഷം മുമ്പ് പറപ്പൂക്കര പഞ്ചായത്ത് അനുവദിച്ച രണ്ടുലക്ഷം രൂപ കൊണ്ട് വള്ളിയമ്മ വീടും പണിതു. എന്നാല്‍ ഭൂമിയിലേക്കുള്ള വഴിയോടു ചേര്‍ന്നു താമസിക്കുന്ന അയല്‍വാസി വഴി അടച്ചുകെട്ടി കൈവശപ്പെടുത്തിയതായാണ് പരാതി.

വഴിയുണ്ടായിരുന്ന സ്ഥലമുള്‍പ്പടെയാണ് ഇപ്പോള്‍ അയല്‍വാസി കിണര്‍ നിര്‍മ്മിച്ചിട്ടുള്ളത്. വീട്ടിലേക്കുള്ള വഴിയിലൂടെ നടക്കാന്‍ അനുവദിക്കുന്നില്ലെന്നും പലതവണ ഭീഷണിപ്പെടുത്തിയാതായും പോലീസില്‍ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ലന്നും ഇവര്‍ ആരോപിച്ചു. നിര്‍ധനയായ മകളുടെ കുടുംബത്തില്‍ നിന്നും മാറി സ്വന്തമായി പണിത വീട്ടില്‍ കഴിയാനാകാതെ വിഷമിക്കുകയാണ് 63കാരിയായ വള്ളിയമ്മ.
റിപ്പോര്‍ട്ട് : മാതൃഭൂമി

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!