Breaking News

കൊടകര പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ ഡോക്ടര്‍ ഇല്ലാത്തതില്‍ സി.പി.ഐഎംഉം യുവമോര്‍ച്ചയും പ്രതിഷേധിച്ചു

bjpകൊടകര : കൊടകര പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ തുടര്‍ച്ചയായി 3 ദിവസം ഡോക്ടര്‍മാര്‍ ഇല്ലാത്തതിനെ തുടര്‍ന്ന് യുവമോര്‍ച്ച കൊടകര പഞ്ചായത്ത് സമിതി പ്രതിഷേധിച്ചു. ഡി.എം.ഒ. ആയി യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ഫോണില്‍ ചര്‍ച്ച നടത്തിയതിനെ തുടര്‍ന്ന് ഹോസ്പിറ്റലില്‍ ഡോക്ടറുടെ സേവനം ഉറപ്പാക്കുമെന്നും, വര്‍ഷകാലത്തേയ്ക്ക് 3 മാസത്തേയ്ക്ക് അഡീഷണല്‍ ആയിട്ട് ഒരു ഡോക്ടറെ കൂടി നിയമിക്കുകയും ചെയ്യുമെന്ന് ഉറപ്പ് ലഭിച്ചു.

പ്രതിഷേധത്തിന് യുവമോര്‍ച്ച കൊടകര പഞ്ചായത്ത് സമിതി പ്രസിഡന്റ് പ്രദീപ് വാഴക്കാലി, നിയോജക മണ്ഡലം പ്രസിഡന്റ് ടി.വി. പ്രജിത്ത്, ജില്ല സെക്രട്ടറി കെ.സി. ശ്രീജിത്ത്, ബി.ജെ.പി. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എം.എന്‍. തിലകന്‍, കൊടകര ഗ്രാമപഞ്ചായത്ത് അംഗം പി.എം. കൃഷ്ണന്‍കുട്ടി, യുവമോര്‍ച്ച ജനറല്‍ സെക്രട്ടറി വിപിന്‍ വട്ടേക്കാട്, ഭാരവാഹികളായ ഗോകുല്‍ ചെറുകുന്ന്, വിപിന്‍ ഒ.ബി, സിനിഷ് മണി എന്നിവര്‍ പങ്കെടുത്തു.

CPIMകൊടകര പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ ഡോക്ടര്‍ ഇല്ലാതതില്‍ പ്രതിഷേധിച്ച് സിപിഐ എം നേതൃത്വത്തില്‍ നടന്ന സമരം ബി.ഡി. ദേവസ്സി എം .എല്‍.എ സ്ഥലത്തെത്തി സമരത്തിന് നേതൃത്വം നല്‍കി.തുടര്‍ന്ന് ആളൂര്‍ CHC യില്‍ നിന്നും താല്‍കാലികമായി ഡോക്ടര്‍ എത്തി രോഗികളെ പരിശോധിച്ചു.

പിന്നീട് ഡി.എം.ഒ സ്ഥലത്തെത്തി 3 മാസത്തേക്ക് പുതിയ ഡോക്ടറെ ചുമതലപെടുത്തി. നിലവിലെ ഡോക്ടര്‍ അകാരണമായി ലീവ് എടുക്കരുതെന്ന് ഡി.എം.ഒ ആവശ്യപെട്ടു. സി പി ഐ എം ലോക്കല്‍ സെക്രട്ടറി സെക്രട്ടറി പി ആര്‍ പ്രസാദന്‍, സി എം ബബീഷ്, കെ ആര്‍ സോമന്‍, അബിളി സോമന്‍ എന്നിവര്‍ സമരത്തി നു നേതൃത്വം നല്‍കി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!