വെള്ളിക്കുളങ്ങര : വെള്ളിക്കുളങ്ങര മുട്ടത്തുകുളങ്ങര വനമേഖലയില്‍നിന്നും ചന്ദനമരങ്ങള്‍ മുറിച്ചുകടത്തുന്നതിനിടെ 2 പേര്‍ വനപാലകരുടെ പിടിയിലായി.വെളളിക്കുളങ്ങര മാവിന്‍ചുവട് വീരപ്പന്‍ ജോയ് എന്ന പുതുശ്ശേരി ജോയ്, വെള്ളിക്കുളങ്ങര പുത്തനോളി പൊലിയേടത്ത് കാര്‍ത്തികേയന്‍ എന്നിവരാണ് അറസ്റ്റിലായത്.പകല്‍സമയം വനപ്രദേശത്ത് നിരീക്ഷണത്തിനുപോയ് വനപാലകരാണ് ചന്ദനമോഷ്ടാക്കളെ കണ്ടത്.
വനാതിര്‍ത്തിയില്‍നിന്നും 200 മീറ്റര്‍ അകലെ നിന്നിരുന്ന ചന്ദനമരങ്ങളാണ് മുറിച്ചത്.ചന്ദനമരങ്ങള്‍ ചെറിയ തടി കഷ്ണങ്ങളാക്കി കൊണ്ടുപോകാനുള്ള സഞ്ചികളും ചാക്കും ഇവരുടെ കൈവശമുണ്ടായിരുന്നു.അറസ്റ്റിലായ ജോയ് ചാലക്കുടി, പറമ്പിക്കുളം വനം ഡിവിഷനുകളില്‍ ചന്ദനമോഷണവും കഞ്ചാവു മോഷണവുമായി ബന്ധപ്പെട്ട നിരവധികേസുകളിലും കാര്‍ത്തികേയന്‍ 4 ചന്ദനമോഷമകേസുകളിലും പ്രതിയാണ്.വെള്ളിക്കുളങ്ങര ഡെപ്യൂട്ടി റേഞ്ച്ഓഫീസര്‍ പി.എസ്.ഷൈലന്‍, സെക്ഷന്‍ഫോറസ്‌ററ് ഓഫീസറായ പി.എ.ബാലന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. ഫോട്ടോ കടപ്പാട് : ദേശവർത്ത