കൊടകരയില്‍ നിന്നും ക്യാമറ ചലിപ്പിച്ച് മലയാള സിനിമയില്‍ എത്തിയ ഛായാഗ്രാഹകന്‍ അനില്‍ ഈശ്വര്‍ എപ്പോള്‍ തെലുങ്കു സിനിമയിലേക്കും കടന്നിരിക്കുന്നു. തെലുങ്കു സിനിമാ നിരയിലേക്ക് കടന്നു വരാന്‍ സാധിച്ചതിന്റെ സന്തോഷത്തിലാണ് അനില്‍ ഈശ്വര്‍.
തെലുങ്കിലെ പ്രസിദ്ധ ഹിറ്റ് മേക്കര്‍ സംവിധായകന്‍ സുനില്‍ കുമാര്‍ റെഡിയുടെ തെലുങ്ക് സിനിമയായ ഒട്ടക ദേശത്തിന്റെ ദുബായ് ഭാഗങ്ങള്‍ പകര്‍ത്തിയിരിക്കുന്നത് അനില്‍ ഈശ്വര്‍ ആണ്. ഈ സിനിമയുടെ പ്രത്യേകത തെലുങ്ക്, തമിഴ്, മലയാളം എന്നീ ഭാഷകളില്‍ ഒരുമിച്ചായിരുന്നു ചിത്രീകരണം എന്നതാണ്.
ഒരു ക്യാമറമാനും കിട്ടാത്ത ഒരു സൗഭാഗ്യമാണ് വെറും അഞ്ചു മലയാളം ചിത്രങ്ങള്‍ മാത്രം ചെയ്ത അനില്‍ ഈശ്വറിന് ഈ കുറഞ്ഞ കാലയളവിലൂടെ ലഭിച്ചത്. ഇന്ത്യയിലെ തെന്നെ ഏറ്റവും വലിയ സിനിമ ഇന്‍ഡസ്ടറിയിലൊന്നായ തെലുങ്ക് സിനിമയുടെ ഭാഗമാവാന്‍ കഴിഞ്ഞതും പ്രത്യേകിച്ചും സുനില്‍ കുമാര്‍ റെഡി എന്ന ഹിറ്റ് മേക്കറുടെ ചിത്രത്തിന് കാമറ ചലിപ്പിക്കാന്‍ സാധിച്ചതും ജീവിതത്തിലെ ഒരു വലിയ ഭാഗ്യമായി കാണുന്നതായി അനില്‍ നമ്മുടെ കൊടകര ഡോട്ട് കോമിനോട് പറഞ്ഞു.
മലയാളത്തില്‍ ഇതുവരെ അഞ്ചു സിനിമകളുടെ ഛായാഗ്രാഹകന്‍ ആകാന്‍ അനിലിന് കഴിഞ്ഞിരുന്നു. ആദ്യസിനിമ ഷലീല്‍ സംവിധാനം ചെയ്ത ടോള്‍സ്, രണ്ടാം സിനിമ ടി എ റസാക്ക് സംവിധാനം ചെയ്ത മൂന്നാം നാള്‍ ഞായറാഴ്ച , മൂന്നാം സിനിമ ഷലീല്‍ സംവിധാനം ചെയ്ത കാട്ടുമാക്കാന്‍, നാലാം സിനിമ സിബിമലയില്‍ സംവിധാനം ചെയ്ത സൈഗാള്‍ പാടുകയാണ്, അഞ്ചാം സിനിമ ദേശീയ അവാര്‍ഡ് ജേതാവ് രാജീവ് നാഥ് സംവിധാനം ചെയ്ത പൂട്ട് എന്നിവയാണ് അനില്‍ തന്റെ ക്യാമറയിലൂടെ ഒപ്പിയെടുത്ത ചിത്രങ്ങള്‍. മമ്മൂട്ടി ചിത്രം ദുബായ് ഭാഗം ചിത്രീകരണം മധു അമ്പാട്ടിന്റെ അസ്സോസിയേറ്റായിരുന്നു . അതുമാത്രമല്ല, നമ്മുടെ ഇടയിൽ നിന്ന് ഫോട്ടോഗ്രാഫറായി വന്ന് മലയാള സിനിമയിലും ഇപ്പോൾ തെലുങ്കിലും കഴിവ് തെളിയിച്ചിരിക്കുകയാണ് നമ്മുടെ അനിൽ ഈശ്വർ.
പൂര്‍ണ്ണമായും പ്രവാസികളുടേത് എന്ന് പറയാവുന്ന ആദ്യ മലയാള സിനിമയാണ് പൂട്ട്. ഇതിന്റെ അരങ്ങിലും അണിയറയിലും പ്രവര്‍ത്തിച്ചവരെല്ലാം പ്രവാസികളാണ്. പൂട്ടിന്റെ ഷൂട്ടിങ്ങിനു ശേഷം ഒരു മലയാളം തമിഴ് ചിത്രവും അതിനുശേഷം ഒരു ഹിന്ദി ചിത്രത്തിനും തെയ്യാറെടുക്കുകയാണ് അനില്‍ ഈശ്വര്‍…..