കോടാലി: മറ്റത്തൂര്‍ പഞ്ചായത്തില്‍ പ്രളയ ദുരിതം തുടങ്ങിയ നാള്‍ മുതല്‍ സ്വന്തം ജീവന്‍ പോലും പണയപ്പെടുത്തി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ മുഴുവന്‍ എകോപിപ്പിച്ച ആദരണീയനായ ജനകീയ വെള്ളികുളങ്ങര സബ് ഇന്‍സ്‌പെക്ടര്‍ എസ്.എൽ സുധീഷിന് മുരുക്കുങ്ങല്‍ ഗ്രാമത്തിന്റെ ആദരം.
സേവാഭാരതിയുടെ ദുരിതാശ്വാസ കിറ്റ് വിതരണത്തിന്റെ ഭാഗമായി മുരുക്കുങ്ങല്‍ ഗ്രാമത്തില്‍ എത്തിയ സുധീഷ് ഇറങ്ങുമ്പോള്‍ ഓരോ അമ്മയുടെയും കണ്ണില്‍ നിന്ന് കണ്ണുനീര്‍ വീണു.
മറ്റത്തൂര്‍ പഞ്ചായത്തില്‍ എറ്റവും ദുരിതം വിതച്ച പന്തല്ലൂരില്‍ 16 ബംഗാളികള്‍ ജലവിതരണ കമ്പനിയില്‍ കുടുങ്ങി കിടക്കുന്ന വിവരം സ്റ്റേഷനില്‍ ലഭിക്കുന്നത് രാത്രി 12 മണിക്ക് ശേഷമാണ്. കനത്ത മലവെള്ളപാച്ചിലില്‍ ഫയര്‍ റെസ്‌ക്യു പോലും മടിച്ച പ്രവര്‍ത്തനത്തില്‍ സുധിഷും 3 അംഗ സംഘവും പോയപ്പോള്‍ വഞ്ചി മറഞ് ഇവരെ കാണാതാവുകയും ചെയ്തു.
ഒരു നാട് മൊത്തം പ്രാര്‍ത്ഥനയോടെ കൈ കൂപ്പി നിന്ന നിമിഷത്തില്‍ ചെളിയുമായി 16 പേരെയും രക്ഷപ്പെടുത്തി ചെറുപുഞ്ചിരിയോടെ വന്ന സുധീഷ് അക്ഷരാർത്ഥത്തിൽ നാട്ടുകാരുടെ ഹീറോ ആയി.