Breaking News

കൈമുക്ക് രാമന്‍അക്കിത്തിരിപ്പാടിന് ഫോണില്‍ ഭീഷണി

കൊടകര: വേദപണ്ഡിതനും ജ്യോത്സ്യനും ഗുരുവായൂര്‍ അഷ്ടമംഗല്യപ്രശ്നത്തിന്റെ ആചാര്യനുമായിരുന്ന കൈമുക്ക് വൈദികന്‍ രാമന്‍ അക്കിത്തിരിപ്പാടിന് ഫോണില്‍ ഭീഷണി. ഗുരുവായൂരിലെ അഷ്ടമംഗല്യപ്രശ്നവും ശബരിമലവിഷയവും ബ്നധപ്പെട്ടാണ് ഭീഷണി. വ്യാഴാഴ്ച ഉച്ചക്ക് 1.10 നായിരുന്നു ഭീഷണിയുമായി ഫോണ്‍ വിളിയുണ്ടായത്. ഇതുമായി ബന്ധപ്പെട്ട് കൊടകര സ്റ്റേഷനില്‍ അക്കിത്തിരിപ്പാട് പരാതി നല്‍കി.

ശബരിമല വിഷയത്തില്‍ മൗനം പാലിക്കുന്നതെന്തുകൊണ്ടാണെന്നും താങ്കളുടെ മുമ്പില്‍ പ്രത്യക്ഷപ്പെട്ടത് ശ്രീമതിടീച്ചറാണോയെന്നും ശബരിമലയില്‍ സ്ത്രീകള്‍ കയറിയാല്‍ എന്താണ് കുഴപ്പമെന്നും ചോദിച്ചായിരുന്നു ഭീഷണി. ഗുരുവായൂരിലെ പ്രശ്നവിധിയുടെ അടിസ്ഥാനമെന്താണെന്നും ശബരിമലവിഷയത്തില്‍ വിഷയത്തില്‍ സ്വയം പ്രശ്നംവച്ച് അഭിപ്രായം പറയേണ്ടതല്ലേയെന്നും ചോദിച്ചിരുന്നു.

ഗുരുവായൂരില്‍ അഞ്ചുഭക്തര്‍ചേര്‍ന്ന് ഒരു ദിവസം ഉദയാസ്തമന പൂജ നടത്താന്‍ വിരോധമില്ലെന്നു പ്രമാണം ഉദ്ധരിച്ച് കൈമുക്ക് പറഞ്ഞിരുന്നു.എന്നാല്‍ ഇത് തീരുമാനിക്കേണ്ടത് തന്ത്രിയാണെന്നും വേണമെന്ന് പ്രശ്നത്തില്‍ പറഞ്ഞിട്ടില്ലെന്നും അതില്‍ തനിക്ക് ഇടപെടാനില്ലെന്നും കൈമുക്ക് പറഞ്ഞു. ഫോണില്‍ വിളിച്ചയാള്‍ ആസ്ട്രോളജി സ്ഥാപനത്തിന്റെ ഉടമയാണെന്നും പറഞ്ഞിരുന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!