Breaking News

അച്ഛന്റെ രചനക്ക് മകന്റെ ആലാപനം

നന്തിക്കരയില്‍ ആരംഭിച്ച സ്റ്റുഡിയോയില്‍ ഗാനരചയിതാവ് രാപ്പാള്‍ സുകുമാരമേനോന്‍,മകന്‍ ഹരികൃഷ്ണ എന്നിവര്‍ സംഗീതസംവിധായകരായ  വിദ്യാധരന്‍, നടേശന്‍ എന്നിവര്‍ക്കൊപ്പം

കൊടകര :  സംഗീതത്തിനും രചനക്കും തുല്യപ്രാധാന്യംനല്‍കി ഒരു സംഗീതസ്റ്റുഡിയോ എന്ന കവിയും  ഗാനരചയിതാവുമായ  രാപ്പാള്‍ സുകുമാരമേനോന്റേയും  ഗായകനും സംഗീതസംവിധായകനുമായ ഹരികൃഷ്ണയുടേയും സ്വപ്‌നമാണ്  ചിങ്ങപ്പുലരിയില്‍ സാര്‍ഥകമായത്. നന്തിക്കരയിലെ മഠത്തിവീട്ടില്‍ വീട്ടില്‍തന്നെയാണ്അ ത്യാധുനികസംവിധാനങ്ങളോടെ സ്റ്റുഡിയോയുടെ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്.

രാപ്പാള്‍ രചിച്ച് സംഗീത സംവിധായകന്‍ വിദ്യാധരന്‍ ഈണം നല്‍കിയ ശ്രുതിതാളലയരാഗസംഗീതരൂപിണി എന്ന അവതരണഗാനം ഹരികൃഷ്ണ ആലപിച്ചാണ്മ ലയാളത്തനിമയുള്ള ഗാനങ്ങള്‍ക്കായുള്ള സ്റ്റുഡിയോയുടെ സമാരംഭം കുറിച്ചത്.

ഗായകനും സംഗീത സംവിധായകനുമായ നടേശന്റെ സാന്നിധ്യത്തിലായിരുന്നു ആദ്യ റെക്കോര്‍ഡിങ്ങ്. മെട്രോമൂവീസിന്റെ സ്വപ്നരാഗം എന്ന എന്ന ചിത്രത്തിനാണ് രാപ്പാള്‍ സുകുമാരമേനോന്‍  ആദ്യമായി ഗാനരചന നിര്‍വഹിച്ചത്.തുടര്‍ന്ന് പുഴയൊഴുകും വഴി ,ശംഖുനാദം, ഒരു പവിഴച്ചെപ്പ് തുറക്കുന്നു, യാത്രാമൊഴി, തുടങ്ങിയ സിനമകള്‍ക്കും ഗാനരചന നിര്‍വഹിച്ചു. ഭക്തിഗാനസംരംഭങ്ങളിലും ലളിതഗാനശാഖയിലും മേനോന്റെ സംഭാവന വളരെ വലുതാണ് .

19 കവിതകളടങ്ങിയ  അക്ഷരനിലാവെന്ന കവിതാസമാഹാരത്തിന്റെ രചയിതാവായ രാപ്പാള്‍  ഇപ്പോള്‍ 75 ന്റെ നിറവിലും  ഗാനരചനാരംഗത്ത്്  സജീവമാണ്. അച്ഛന്റെ രചനക്ക് സംഗീതം നല്‍കാനും ആലപിക്കാനും കഴിഞ്ഞതിലുള്ള സന്തോഷത്തിലാണ് മകന്‍.എന്നാല്‍ താന്‍ എഴുതിയ വരികള്‍ തന്റെ പുത്രന്‍ ആലപിച്ചതുകേട്ടത് രാപ്പാളിന്  ചാരിതാര്‍ഥ്യമേറ്റുന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!