വെള്ളിക്കുളങ്ങര : ആള്‍ത്താമസമില്ലെങ്കിലും ആനപ്പാന്തത്ത് ഉള്‍ക്കാട്ടില്‍ പാറക്കഷ്‌ണങ്ങള്‍ അടര്‍ന്നുവീണത് ഭീതി പരത്തി. തിങ്കളാഴ്ച രാവിലെയാണ് ആനപ്പാന്തത്ത് കമലക്കട്ടിയില്‍ പഴയട്രാംവേലെനിന്റെയും മുകള്‍ഭാഗത്ത് ചെറിയപാറക്കഷ്‌ണങ്ങള്‍ അടര്‍ന്നുവീണത്.ഫോറസ്റ്റ്‌അധികൃതരും ജീവനക്കാരും തിങ്കളാഴ്ച ആനപ്പാന്തത്ത് പഴയകോളനിവരെ പോയിയെങ്കിലും ഉരുള്‍പ്പൊട്ടലോ കാര്യമായ നാശനഷ്‌ടങ്ങളോ ഉണ്ടായിട്ടില്ല.2005 ല്‍ ആനപ്പാന്തത്ത് ഉരുള്‍പ്പൊട്ടലിനേത്തുടര്‍ന്ന് ഇവിടെയുണ്ടായിരുന്ന ആദിവാസികളെ ശാസ്‌താംപൂവം വനത്തിലേക്കും കാരിക്കടവിലേക്കും മാറ്റിയിരുന്നു. അതിനാല്‍ ആനപ്പാന്തത്ത് ഇപ്പോള്‍ ആരുംതാമസമില്ല. കഴിഞ്ഞദിവസമുണ്ടായ കനത്തമഴയില്‍ കാരിക്കടവ്‌കോളനിയിലെ 16 ആദിവാസികുടുംബങ്ങള്‍ കോളനിയില്‍നിന്നും കമ്മ്യൂണിറ്റിഹാളിലേക്ക് മാറിത്താമസിച്ചിരുന്നു. എന്നാല്‍ ഇന്നലെ വീണ്ടും കോളനിയിലേക്ക്‌തന്നെ മാറിത്താമസിക്കുകയുമുണ്ടായി. ശാസ്‌താംപൂവത്ത് 64 കുടുംബങ്ങളാണ് താമസിക്കുന്നത്.ഇവിടെ ഇപ്പോള്‍ പ്രശ്‌നമൊന്നുമില്ലെങ്കിലും കനത്തമഴ ഇവരെയും ആശങ്കയിലാഴ്‌ത്തുന്നുണ്ട്.
ഫോട്ടോ : ലോനപ്പൻ കടമ്പോട്