കൊടകര പൂനിലർക്കവിൽ നവരാത്രി പഴക്കുലവിധനതിനുള്ള കയക്കുലകൾ ക്ഷേത്രതിലെതിക്കുന്നു.
കൊടകര:നവരാത്രിമഹോത്സവത്തിന്റെ ഭാഗമായുള്ള പഴക്കുലവിതാനം പൂനിലാര്‍ക്കാവ് ദേവീക്ഷേത്രത്തില്‍ 11 ന് നടക്കും.ഇതിഌമുന്നോടിയായി കൊടകരയുടെ വിവിധഭാഗങ്ങളില്‍നിന്നും ഭക്തഗൃഹങ്ങളില്‍നിന്നും ദേവസ്വത്തിന്റെ ആഭിമുഖ്യത്തില്‍ വെട്ടിക്കൊണ്ടുവന്ന കായക്കുലകള്‍ ക്ഷേത്രത്തിലെ സജ്ജമാക്കിയസ്ഥലത്ത് പഴുപ്പിച്ച് 11 ന് രാവിലെ ക്ഷേത്രനടപ്പുരയില്‍ വിതാനിക്കും. കുരുത്തോലയു# കെുലവാഴയും വിതാനത്തിന് മാറ്റുകൂട്ടും.കണ്ണഌം കദളിയും കര്‍പ്പൂരവള്ളിയും പൂവഌം ചാരഌം ഞാലിയും നേന്ത്രഌമൊക്കെയായി നൂറുകണക്കിഌകുലകളാണ് ഇന്നലെ ക്ഷേത്രത്തിലെത്തിച്ചത്.ഇന്നും കുലകള്‍തേടി വീട്ടുപറമ്പുകളിലെത്തും. വീടുകളില്‍നിന്നും വെട്ടിയെടുക്കുമ്പോള്‍തന്നെ കുലകളില്‍ നമ്പറിടുകയും പുസ്‌തകത്തില്‍ ഉടമയുടെ പേരിനൊപ്പം കായക്കുലയിലെ നമ്പര്‍ കുറിക്കുകയുമാണ്. പഴുപ്പിച്ച് വിതാനിച്ചുകഴിഞ്ഞാല്‍ മൂന്നുരാപ്പരലുകള്‍ പഴക്കുലകള്‍ക്ക് സമീപത്തെ ഭക്തര്‍ കാവലിരിക്കും.തുടര്‍ന്ന് വിജയദശമിനാളില്‍ രാവിലെ പൂജയെടുപ്പിഌശേഷം പഴക്കുലകള്‍ വെട്ടി ഭക്തര്‍ക്ക് വിതരണം ചെയ്യും.
കൊടകര ഉണ്ണി