കൊടകര: പണം വച്ച് ചീട്ടുകളിച്ചതിനു യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട് അറസ്റ്റില്‍. യൂത്ത് കോണ്‍ഗ്രസ് പുതുക്കാട് മണ്ഡലം പ്രസിഡണ്ട് വി.എ റഷീദും മറ്റ് അഞ്ചുപേരുമാണ് അറസ്റ്റിലായത്. തിങ്കളാഴ്‌ച വൈകിട്ട് പുതുക്കാട് പോലീസ് ആണ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് 1,25,700 രൂപയും പിടികൂടി.
നെല്ലയിയിൽ പ്രവർത്തിക്കുന്ന താജ് പുഴയോരം ഹോട്ടലിൽ നിന്നാണ് ഇവർ പിടിയിലായത്. കുഴൽ പണം കവർന്നതുൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായിരിക്കെയാണ് റഷീദ് യൂത്ത് കോണ്‍ഗ്രസ് പുതുക്കാട് മണ്ഡലം പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. തിങ്കളാഴ്‌ച ആമ്പലൂരിൽ നടന്ന പ്രമുഖ കോണ്‍ഗ്രസ് നേതാവ് മഞ്ഞളി അനുസ്മരണത്തിലെ ആശംസാപ്രാസങ്കികനയിരുന്നു വി.എ. റഷീദ്. റേഷൻ ധാന്യങ്ങൾ കരിഞ്ചന്തയിലേക്ക് കടത്തിയത്തിനു പലതവണ പോലീസ് പിടികൂടിയ കോണ്‍ഗ്രസ് ഐ പുതുക്കാട് മണ്ഡലം മുൻ പ്രസിഡണ്ട് കെ.എം ബാബുരാജും വി.എം. സുധീരനുമായിരുന്നു ഈ അനുസ്മരണ പരിപാടിയിലെ മുഖൃ പ്രഭാഷകർ.
ചൂതുകളിയും അനാശാസ്യ പ്രവർത്തനത്തിനും വേദിയാവുന്നുവെന്നരോപിച്ചു സി.പി.ഐ.എം , ഡി.വൈ.എഫ്.ഐ പ്രവർത്തകർ നെല്ലായി താജ് പുഴയോരം ഹോട്ടലിലേക്ക് മാർച്ച് നടത്തി. ഇതേ തുടർന്ന് ഹോട്ടൽ താല്ക്കാലികമായി അടച്ചുപൂട്ടി. അതേസമയം റഷീദിന്റെ നേതൃത്വത്തിൽ ഒരു സംഘം ദിവസവും വൈകുന്നേരങ്ങളിൽ ഹോട്ടലിലെത്തി ഭീഷിണിപ്പെടുത്തി. പണം നല്കാതെ ഭക്ഷണം കഴിച്ച് ചെട്ടുകളിക്കരുണ്ടെന്നു ഹോട്ടൽ ഉടമ ആരോപിച്ചു.