- 15 സെക്കന്റില്‍ ഓരോ വാഹനങ്ങള്‍ കടന്നപോകുന്ന തരത്തില്‍ ടോള്‍ പിരിവ് ക്രമീകരിക്കണമെന്നും കരാറിലുണ്ട്…
ദേശീയ പാതയിലെ ഗതാഗതക്കുരുക്ക് രൂക്ഷമാകുമ്പോഴും ടോള്‍ കമ്പനി നിയമം പാലിക്കുന്നില്ലെന്ന് പരാതി. ഒരു വരിയില്‍ അഞ്ചില്‍ അധികം വാഹനങ്ങള്‍ എത്തിയാല്‍ തുറന്ന് വിടണമെന്ന കരാറാണ് ലംഘിക്കപ്പെടുന്നത്. ടോള്‍ പ്ലാസക്ക് സമാന്തരമായുള്ള പാത അടച്ച് പൂട്ടിയത് ഇല്ലാത്ത ഉത്തരവിന്‍റെ മറവിലെന്നും ആക്ഷേപം.
തൃശൂര്‍ പാലിയേക്കര ടോള്‍ പ്ലാസയില്‍ ഇങ്ങനെയുള്ള ഗതാഗതക്കുരുക്ക് സ്ഥിരം കാഴ്ചയാണ്. ടോള്‍ കൊടുക്കാനായി ഒരു കിലോമീറ്റര്‍ ദൂരത്തിലധികം വാഹനങ്ങള്‍ കാത്തുകിടക്കാറുണ്ട്. എന്നാല്‍ എത്രവാഹനങ്ങള്‍ കിടന്നാലും ടോള്‍ പിരിവ് നിര്‍ത്തി വാഹനങ്ങള്‍ കടത്തിവിടാന്‍ ടോള്‍ കമ്പനി തയ്യാറാകില്ല. ഒരു വരിയില്‍ ഒരേ സമയം 5 വാഹനങ്ങള്‍ കാത്തുകിടക്കുന്ന തരത്തിലാകണം ടോള്‍ പിരിവെന്ന് കരാറില്‍ പറയുന്നുണ്ട്. 15 സെക്കന്റില്‍ ഓരോ വാഹനങ്ങള്‍ കടന്നപോകുന്ന തരത്തില്‍ ടോള്‍ പിരിവ് ക്രമീകരിക്കണമെന്നും കരാറിലുണ്ട്.
കഴിഞ്ഞ ദിവസം അപകടത്തില്‍പെട്ട യുവാവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ടോള്‍ പിരിവിലെ ഗതാഗതക്കുരുക്കില്‍ പെടുകയും അയാള്‍ മരിക്കുകയും ചെയ്തിരുന്നുു. ടോള്‍ പ്ലാസക്ക് സമാന്തരമായ റോഡ് ഹൈക്കോടതി ഉത്തരവ് ഉണ്ടെന്ന് അവകാശപ്പെട്ടാണ് കമ്പനി ഇത് അടച്ചുപൂട്ടിയത്. എന്നാല്‍ സമാന്തര പാത അടക്കാന്‍ കരാറില്‍ വ്യവസ്ഥ ഉണ്ടെങ്കില്‍ പാലിക്കാന്‍ മാത്രമാണ് ഹൈക്കോടതി ഉത്തരവില്‍ പറയുന്നത്. എന്നാല്‍ ടോള്‍ കമ്പനിയും ദേശീയ പാത അതോരിറ്റിയും തമ്മിലുള്ള കരാറില്‍ സമാന്തര പാത അടച്ചുപൂട്ടാന്‍ വ്യവസ്ഥയില്ല.
പാലിയേക്കര ടോളിൽ നടന്ന സംഭവം (വീഡിയോ)
[vcfb id=1851907795081539 w=640 h=385]
[vcfb id=1519667731406885 w=640 h=385]
[vcfb id=1519667258073599 w=640 h=385]