കൊടകര : ഷോപ്പിന്റെ പാര്‍ശ്വഭിത്തിതുരന്നാണ് മോഷ്‌ടാവ് അകത്തുകടന്നിരിക്കുന്നത്.ഒരാള്‍ക്ക് കടക്കാവുന്ന വലിപ്പത്തില്‍ ചുമര്‍ ചുരന്നിരിക്കയാണ്.എന്നാല്‍ ഷോപ്പില്‍നിന്നും പണമോ മദ്യമോ നഷ്‌ടപ്പെട്ടിട്ടില്ലെന്ന് പോലീസ് പറഞ്ഞു.വ്യാഴാഴ്‌ച രാത്രി 9.30 ഓടെയാണ് ജിവനക്കാര്‍ മദ്യശാല അടച്ച് പോയത്.ഇന്നലെ രാവിലെ 9.45 ന് സ്ഥാപനം തുറക്കാന്‍ എത്തിയപ്പോളാണ് ചുമര്‍കുത്തിത്തുറന്നുള്ള കവര്‍ച്ചാശ്രമം അറിയുന്നത്. ഷോപ്പിനകത്തെ ലോക്കറില്‍ ലക്ഷക്കണക്കിഌ രൂപയും വിവിധവിലയിനത്തിലുള്ള 2700 ഓളം കേസ് മദ്യവും ഇവിടെയുണ്ടെങ്കിലും ഒന്നും നഷ്‌ടപ്പെട്ടിട്ടില്ല. മദ്യശാലയുടെ ഇന്‍ചാര്‍ജിന്റെ ഇരിപ്പിടത്തിഌ പുറകുവശത്തുള്ള ചുമരാണ് ചുരന്നിരിക്കുന്നത്. കൊടകര പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നു. കൂടാതെ ബിവറേജ് കോര്‍പ്പറേഷന്‍ അധികൃതരും സ്ഥലത്തെത്തി മദ്യക്കേസുകളുടെ സ്റ്റോക്കെടുത്തു.
ചോര്‍ന്നൊലിക്കുന്ന ബിവറേജ് മദ്യശാല
കൊടകര:ചുമര്‍ചുരന്ന് മോഷണശ്രമം നടന്ന കൊടകരയിലെ ബിവറേജ് മദ്യശാല പ്രവര്‍ത്തിക്കുന്ന കെട്ടിടം ചോര്‍ന്നൊലിച്ച് ജീര്‍ണാവസ്ഥയിലുള്ളതാണ്.ആയിരക്കണക്കിന് കേസ് വിദേശമദ്യങ്ങള്‍ വില്‍പ്പനക്ക് സൂക്ഷിച്ചിട്ടുള്ള ഇവിടെ ജീവനക്കാര്‍ ചോര്‍ന്നൊലിക്കുന്ന കെട്ടിടത്തില്‍ മഴക്കാലത്ത് ഏറെ ദുരിതത്തിലാണ്.8 വര്‍ഷം മുമ്പാണ് ഈ കെട്ടിടം മദ്യശാലക്കായി വാടകക്ക് എടുത്തത്.ഗോഡൗണിന്റെ പുറകുവശത്തെ ഭിത്തിയും മുകള്‍ഭാഗവുമൊക്കെ വിണ്ടടര്‍ന്ന നിലയിലാണ്.ഏതുസമയത്തും കെട്ടിടതതിന്റെ വശിഷ്‌ടങ്ങള്‍ ഇടിഞ്ഞുവീഴാവുന്ന നിലയിലാണ്.8 ജീവനക്കാര്‍ ഇവിടെയുണ്ടെങ്കിലും ഇതിനകത്ത് മഴക്കാലത്ത് ഏറെ പരിതാപകരമാണ് അവസ്ഥ.
ഇന്ന് ഉച്ച വരെ അവധി ആയിരുന്നു, അതിനു ശേഷം മദ്ധ്യം വാങ്ങാൻ എത്തിയവരുടെ തിരക്ക്.