Breaking News

പദ്ധതി പ്രവര്‍ത്തനരഹിതം; നായാട്ടുകുണ്ടില്‍ ശുദ്ധജലക്ഷാമം രൂക്ഷം

വെള്ളിക്കുളങ്ങര : മറ്റത്തൂര്‍ പഞ്ചായത്തിലെ നായാട്ടുകുണ്ട് ശുദ്ധജല വിതരണ പദ്ധതി പ്രവര്‍ത്തിക്കാതായി. മോട്ടോറും പമ്പ്ഹൗസും ജലസംഭരണിയും അടക്കമുള്ള എല്ലാ സൗകര്യങ്ങളും ഉണ്ടായിട്ടും നായാട്ടുകുണ്ടിലെ കുടുംബങ്ങള്‍ ശുദ്ധജലത്തിനായി നെട്ടോട്ടമോടുകയാണ്. ശുദ്ധജല വിതരണത്തിനുള്ള പെപ്പ് ലെന്‍ നിര്‍മാണം പൂര്‍ത്തിയാകാത്തതാണു കാരണം.

ഒന്നാം ജനകീയാസൂത്രണ പദ്ധതിയുടെ കാല¸ട്ടത്തിലാണു നായാട്ടുകുണ്ട് ശുദ്ധജല പദ്ധതി ആവിഷ്കരിച്ചു നടപ്പാക്കിയത്. മറ്റത്തൂര്‍ പഞ്ചായത്തിന്റെ വടക്കുകിഴക്ക് കോണില്‍ ഒറ്റപ്പെട്ടു കിടക്കുന്ന സ്ഥലമാണു നായാട്ടുകുണ്ട് ഗ്രാമം. കൊടുങ്ങയില്‍ കുളവും പമ്പ്ഹൗസും നായാട്ടുകുണ്ടില്‍ 25000 ലീറ്റര്‍ ശേഷിയുള്ള ജലസംഭരണിയും സ്ഥാപിച്ചാണു ശുദ്ധജലവിതരണം ആരംഭിച്ചത്. തുടക്കത്തില്‍ ഉണ്ടായിരുന്ന 15 എച്ച്പിയുടെ മോട്ടോര്‍ പിന്നീടു പതിനേഴര എച്ച്പിയാക്കിയതോടെ പമ്പിങ് സുഗമമായി.

പെപ്പ് ലെനിലെ തകരാറും മോട്ടോര്‍ യഥാസമയം അറ്റകുറ്റപ്പണി നടത്താത്തതും വെദ്യുതി കുടിശികയും പദ്ധതി സ്തംഭനാവസ്ഥയിലാക്കി. മൂന്നു വര്‍ഷമായി നായാട്ടുകുണ്ട് ശുദ്ധജല പദ്ധതി നിശ്ചലാവസ്ഥയിലാണ്. കഴിഞ്ഞ വര്‍ഷം ജില്ലാ പഞ്ചായത്തില്‍നിന്ന് അഞ്ചു ലക്ഷം രൂപ അനുവദിച്ചിരുന്നു. ഒരു ലക്ഷം രൂപ മുന്‍കൂറായി ഗുണഭോക്തൃസമിതിക്കു നല്‍കി. പ്രശ്നങ്ങള്‍ പരിഹരിച്ചു ജലസംഭരണിയിലേക്കു ശുദ്ധജലമെത്തിച്ചെങ്കിലും കേടുവന്ന പെപ്പുകള്‍ മാറ്റിസ്ഥാപിക്കാനാവാത്തതിനാല്‍ ശുദ്ധജല വിതരണം നടത്താനായില്ല. വേനല്‍ രൂക്ഷമായതോടെ നായാട്ടുകുണ്ട് ഗ്രാമവാസികള്‍ വിലകൊടുത്തു ശുദ്ധജലം വാങ്ങിയാണ് ഇപ്പോള്‍ ഉപയോഗിക്കുന്നത്. കടപ്പാട് : മനോരമ

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!