Breaking News

പൂനിലാര്‍ക്കാവില്‍നിന്നും പൂരപ്പറമ്പിലേക്ക്

കൊടകര :  അന്തരിച്ച മദ്ദളവിദ്വാന്‍ തൃക്കൂര്‍ രാജന്റെ  അരങ്ങേറ്റത്തിനുശേഷം ആദ്യത്തെ അരങ്ങായിരുന്നു കൊടകര പൂനിലാര്‍ക്കാവ് ദേവീക്ഷേത്രത്തിലെ വൃശ്ചികമാസത്തെ തൃക്കാര്‍ത്തിക.  തുടര്‍ന്നിങ്ങോട്ട് രാജന് നല്‍കിയത് അരങ്ങുകളുടെ ഘോഷയാത്രയായിരുന്നു. പിന്നീട് കേരളത്തിലെ പ്രമുഖപൂരങ്ങള്‍ക്കെല്ലാം മദ്ദളനിരയുടെ മര്‍മസ്ഥാനം അലങ്കരിക്കുമ്പോഴും അരങ്ങേറ്റം നടന്ന തൃക്കൂര്‍ മഹാദേവക്ഷേത്രവും ആദ്യമായി കൊട്ടിയ പൂനിലാര്‍ക്കാവ് ക്ഷേത്രസന്നിധിയും ഇദ്ദേഹം മറക്കുമായിരുന്നില്ല. തുടര്‍ന്ന് ഒട്ടനവധി പരിപാടികള്‍ക്ക് കൊടകരയില്‍ രാജനെത്തി. വാദ്യകലാകാരന്‍മാരുടെ കൂട്ടായ്മയായ കൊടകര മേളകലാസംഗീതസമിതിയുടെ വാര്‍ഷികങ്ങള്‍ക്കും കൊടകരയില്‍ നടന്ന പഞ്ചമം, സഹസ്രാദരം എന്നിങ്ങനെ വിവിധപരിപാടികളിലും ഇദ്ദേഹം ആദ്യാവസാനം പങ്കെടുത്തു. രണ്ടുവര്‍ഷംമുമ്പ് സമിതിയുടെ സുവര്‍ണമുദ്ര കൊമ്പ് കലാകാരന്‍ കല്ലേങ്ങാട്ട് ബാലകൃഷ്ണന് സമ്മാനിച്ചതും തൃക്കൂര്‍ രാജനായിരുന്നു. 2012 ല്‍ മേളകലാസംഗീതസമിതി തൃക്കൂര്‍രാജനെ കൊടകരയില്‍ ആദരിക്കുകയുമുണ്ടായി.

കൊടകര മേളകലാസംഗീത സമിതിയുടെ സുവര്‍ണമുദ്ര കൊമ്പ് കലാകാരന്‍ ബാലകൃഷ്ണന് തൃക്കൂര്‍ രാജന്‍ സമ്മാനിക്കുന്നു.(ഫയല്‍ ചിത്രം)

തൃക്കൂര്‍ രാജന്റെ നിര്യാണത്തില്‍ അനുശോചനം
കൊടകര;  മദ്ദളവിദ്വാന്‍ തൃക്കൂര്‍ രാജന്റെ നിര്യാണത്തില്‍ കൊടകര മേളകലാസംഗീത സമിതി അനുശോചിച്ചു. പി.എം.നാരായണമാരാര്‍ അധ്യക്ഷത വഹിച്ചു. കൊടകര ഉണ്ണി, കണ്ണമ്പത്തൂര്‍ വേണുഗോപാല്‍, അരുണ്‍ നായര്‍, അനിയന്‍വാരിയര്‍, അനന്തനാരായണന്‍ എന്നിവര്‍ സംസാരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!