കൊടകര:മറ്റത്തൂര്‍ പഞ്ചായത്തിലെ കോടാലി പാടശേഖരത്തില്‍ വിരിപ്പ് കൃഷിയിറക്കാന്‍ വൈകുന്നതായി കര്‍ഷകരുടെ പരാതി. പാടശേഖര സമിതികള്‍ക്ക് നല്‍കിയ കാര്‍ഷിക യന്ത്രോപകരണങ്ങള്‍ പലതും തുരുമ്പെടുത്തു തുടങ്ങി. സമയോചിതമായി യന്ത്രങ്ങള്‍ അറ്റകുറ്റപ്പണി നടത്തിയാല്‍ ഉപകാരപ്പെടുമെങ്കിലും ഇതിനുള്ള നടപടികളുണ്ടായിട്ടില്ല. പാടശേഖര സമിതിക്ക് മൂന്ന് ടില്ലറുകള്‍ സ്വന്തമായുണ്ടെങ്കിലും ഇവയെല്ലാം കേടായതാണ് കര്‍ഷകരെ പ്രതിസന്ധിയിലാക്കിയത്.
പാടശേഖര സമിതിയും കൃഷിഭവനും ടില്ലറുകള്‍ കേടുപാടു തീര്‍ക്കാന്‍ താല്‍പ്പര്യം കാണിച്ചില്ലെന്നും കര്‍ഷകര്‍ ആരോപിച്ചു. എന്നാല്‍ ആവശ്യമായ ടില്ലറുകളും മറ്റ് കാര്‍ഷികോപകരണങ്ങളും ഉണ്ടായിട്ടും കര്‍ഷകന്‍ നിലം ഒരുക്കാന്‍ വൈകിയത് പാടശേഖര സമിതികളുടെ അനാസ്ഥയാണെന്നും കേടായ യന്ത്രങ്ങള്‍ നന്നാക്കാന്‍ റിവോള്‍വിങ് ഫണ്ട് സമിതികള്‍ക്കു നല്‍കിയിട്ടുള്ളതാണെന്നും അസിസ്റ്റന്റ് കൃഷി ഓഫിസര്‍ കെ.കെ. നന്ദനന്‍ പറഞ്ഞു.മനോരമയിൽ വന്ന റിപ്പോർട്ട്