കൊടകര. നഷ്ടപ്പെട്ടന്ന് കരുതിയ രണ്ടരപ്പവന്റെ സ്വർണ്ണമാല രണ്ടു മാസത്തിനു ശേഷം തിരികെ കിട്ടിയ സന്തോഷത്തിലാണ് പേരാമ്പ്ര പുത്തുക്കാവിൽ വീട്ടിൽ ഷാജുവിന്റെ ഭാര്യ ജിഷ.
കൊടകര ടൗണിൽ ചെരിപ്പ് കടയുടമ കൊടകര കാളിയങ്കര ജോസഫിന്റെ മകൻ ഷാജിയുടെ ഇടപെടലാണ് മാലതിരികെ ലഭിക്കാൻ കാരണം. ഒക്ടോബർ 19 ന് വൈകീട്ട് ആണ് ഷാജിക്ക് ചെരിപ്പ് കടയുടെ മുമ്പിൽ നിന്നും മാല കിട്ടിയത്.കടയുടെ മുന്നിൽ നിന്ന് ജിഷ കഴുത്തിൽ നിന്നും മാല ഊരുന്നത് ഷാജിയുടെ ശ്രദ്ദയിൽപ്പെട്ടിരുന്നു.
ഇവർ പോയ ശേഷമാണ് ഷാജിക്ക് ഇമാല കിട്ടിയത്.എന്നാൽ ജിഷയെ പരിചയം ഇല്ലാത്തതിനാൽ മാലകൊടകര പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചു.തിങ്കളാഴ്ച രാവിലെ ടൗണിലെത്തിയ ജിഷയെ അപ്രതീക്ഷിതമായി കണ്ട ഷാജി മാല കളഞ്ഞു പോയോ എന്ന് അന്വേഷിച്ചു.ഉടൻ തന്നെ ഇരുവരും സ്റ്റേഷനിലെത്തി എസ് ഐ യുടെ സാന്നിദ്ധ്യത്തിൽ ഷാജി ജിഷക്ക് സ്വർണ്ണമാല കൈമാറി.