Breaking News

സംസ്ഥാനപോലീസിന്റെ ഏറ്റവും വലിയ കഞ്ചാവുവേട്ട പിടികൂടിയത് മുന്തിയ ഇനം 460 കിലോ കഞ്ചാവ്

കൊടകരയില്‍ പിടികൂടിയ കഞ്ചാവു കയറ്റിവന്ന ലോറി

 

കൊടകര :  ദേശീയപാതയില്‍ കൊടകര ഗാന്ധിനഗറില്‍ ലോറിയില്‍ കടത്തുകയായിരുന്ന അഞ്ച് കോടി രൂപയോളം വിപണി വിലയുള്ള നാനൂറ്റി അറുപത് കിലോയോളം കഞ്ചാവുമായി 3 പേര്‍ പിടിയില്‍. കൊടുങ്ങല്ലൂര്‍ ചന്തപ്പുര മണപ്പാട്ട് വീട്ടില്‍ ലുലു  (32), തൃശൂര്‍ വടക്കാഞ്ചേരി പെരിങ്ങണ്ടൂര്‍ സ്വദേശി കുരുവീട്ടില്‍ ഷാഹിന്‍ (33 ),  മലപ്പുറം പൊന്നാനി ചെറുകുളത്തില്‍ വീട്ടില്‍ സലീം (37 ) എന്നിവരാണ് പിടിയിലായത്.  സംസ്ഥാന പോലീസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ  കഞ്ചാവ് വേട്ടയാണിതെന്ന് പോലീസ് അറിയിച്ചു.

മലപ്പുറം പൊന്നാനി ചെറുകുളത്തില്‍ വീട്ടില്‍ സലീം (37 ) , തൃശൂര്‍ വടക്കാഞ്ചേരി പെരിങ്ങണ്ടൂര്‍ സ്വദേശി കുരുവീട്ടില്‍ ഷാഹിന്‍ (33 ), കൊടുങ്ങല്ലൂര്‍ ചന്തപ്പുര മണപ്പാട്ട് വീട്ടില്‍ ലുലു  (32)

ഹാര്‍ഡ്‌ബോര്‍ഡ് കയറ്റിയ ലോറിയില്‍ അതിവിദഗ്ധമായി കഞ്ചാവ് ്ഒളിപ്പിച്ച് കടത്തുന്നതിനിടെ  ചാലക്കുടി ഡിവൈഎസ്പി .സി.ആര്‍. സന്തോഷിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.   പിടിയിലായവരില്‍ ഷാഹിന്‍ കൊള്ള സംഘത്തോടൊപ്പം ചേര്‍ന്ന് പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒല്ലൂരില്‍ വച്ച് പച്ചക്കറി വ്യാപാരിയെ ആക്രമിച്ച് അരക്കോടി രൂപയോളം കവര്‍ച്ച ചെയ്ത കേസില്‍ പ്രതിയാണ്.

സംസ്ഥാന പോലീസ് മേധാവി  അനില്‍ കാന്ത് ഐ. പി.എസ്, തൃശൂര്‍ റേഞ്ച് ഡി ഐ ജി .എ. അക്ബര്‍ ഐ.പി.എസ് എന്നിവരുടെ  നിര്‍ദ്ദേശപ്രകാരം ലഹരി വസ്തുക്കള്‍ക്കെതിരെ വിപുലമായ പരിശോധനകളും ബോധവത്കരണ പരിപാടികളുമാണ്  മിഷന്‍ ഡാഡ് എന്ന പേരില്‍ തൃശൂര്‍ റേഞ്ച് കേന്ദ്രീകരിച്ച് പോലിസ് നടത്തി വരുന്നത്.

രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ഐശ്വര്യ പ്രശാന്ത് ഡോങ് ഗ്രെ ഐപിഎസിന്റെ നിര്‍ദ്ദേശപ്രകാരം ചാലക്കുടി ഡിവൈഎസ്പി സി.ആര്‍ സന്തോഷിന്റെയും കൊടകര സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജയേഷ് ബാലന്റെയും നേതൃത്വത്തില്‍ കൊടകരയില്‍ പുലര്‍ച്ചെ മുതല്‍  നടത്തിയ വാഹന പരിശോധനയിലാണ് കഞ്ചാവുമായി വന്ന  സംഘം പിടിയിലായത്.

ആന്ധ്രയില്‍ നിന്നും കിലോയ്ക്ക് അയ്യായിരം രൂപയ്ക്ക് വാങ്ങുന്ന മേല്‍ത്തരം ഗ്രീന്‍ കഞ്ചാവ്  കേരളത്തിലെത്തിച്ച് ചില്ലറ വില്‍പന നടത്തുമ്പോള്‍ ഗ്രാമിന് അഞ്ഞൂറു മുതല്‍ മുകളിലേക്കാണ് വില ഈടാക്കുന്നത്. ആന്ധ്രയിലെ അനക്കാപ്പള്ളിയില്‍ നിന്ന് ചരക്കുലോറിയില്‍  പാക്കറ്റുകളാക്കി കടലാസ് പെട്ടികള്‍ കൊണ്ട് മൂടിയാണ് കഞ്ചാവ് കടത്തിയിരുന്നത്.

ചാലക്കുടി ഡിവൈഎസ്പി  സി .ആര്‍ . സന്തോഷ് , കൊടകര സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജയേഷ് ബാലന്‍,, ക്രൈം സ്‌ക്വാഡ് അംഗങ്ങളായ , ജിനുമോന്‍ തച്ചേത്ത്, ജോബ് സി.എ സതീശന്‍ മടപ്പാട്ടില്‍, റോയ് പൗലോസ്, പി.എം മൂസ, വി.യു. സില്‍ജോ, എ.യു റെജി, ബിനു എം.ജെ, ഷിജോ തോമസ്, സൈബര്‍ സെല്‍ ഉദ്യോഗസ്ഥനായ സനൂപ്  എന്നിവരടങ്ങിയ സംഘം ഏതാനും ദിവസങ്ങളായി ദേശീയപാത കേന്ദ്രീകരിച്ച് നിരീക്ഷണം നടത്തി വരികയായിരുന്നു. ഇതിന്റെ ഫലമായാണ് കഞ്ചാവ് കടത്തു സംഘത്തിന്റെ വാഹനം കണ്ടെത്താനായത്.ഹൈവേയിലൂടെ അമിത വേഗത്തില്‍ പാഞ്ഞെത്തിയ ലോറി തടഞ്ഞു നിര്‍ത്തി പരിശോധിക്കാന്‍ കൊടകര സ്റ്റേഷനിലെ എസ് ഐ ജെയ്‌സണ്‍ ജെ , അഡീഷണല്‍ എസ്.ഐ ബാബു പി.കെ, റെജിമോന്‍ , സീനിയര്‍ സിപിഒമാരായ ബൈജു എം.എസ്,  ലിജോണ്‍, ആന്റണി കെ.ടി
എന്നിവരടങ്ങിയ സംഘവുമുണ്ടായിരുന്നു. ചാലക്കുടി തഹസീല്‍ദാര്‍ ഇ.എന്‍ രാജുവിന്റെ സാന്നിധ്യത്തിലാണ് ലോറി തടഞ്ഞ് ലോറിയുടെ പിന്‍ഭാഗം തുറന്ന് പരിശോധന നടത്തിയത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!