Breaking News

അതിരുദ്രയാഗം സമാപിച്ചു

കൊടകര വട്ടേക്കാട് തപോവനം ശ്രീ ദക്ഷിണാമൂര്‍ത്തി നവഗ്രഹ ശിവക്ഷേത്രത്തിന്റെ മഠാധിപതിയും യാഗയജമാനനുമായ അശ്വനിദേവ് തന്ത്രി വിഭാവനം ചെയ്ത  അതിരുദ്ര മഹായാഗത്തിന് സമാപനമായി.
11 വര്‍ഷം തുടര്‍ച്ചയായി മഹാരുദ്രം ചെയ്ത് 121 ആചാര്യന്‍മാരാല്‍ 11 ദിവസം തുടര്‍ച്ചയായി ശ്രീരുദ്രവും ചമകവും ജപിച്ച് 11 യഞ്ജകുണ്ഡത്തില്‍ ഹോമിക്കുകയും
ആയിരത്തിലധികം പേരെക്കൊണ്ട് വേദമന്ത്രം ചൊല്ലിക്കുകയും  യാഗശാലയില്‍ ഹവനം ചെയ്ത് 1121 കലശങ്ങള്‍ ശിവലിംഗത്തില്‍ അഭിഷേകം ചെയ്യുകയുമുണ്ടായി.  ലോകത്തില്‍ തന്നെ ആദ്യമായി ഏറ്റവും കുറഞ്ഞ വയസ്സില്‍ ഇങ്ങനെയൊരു  മഹായഞ്ജം നടത്തിയ ഗുരുനാഥന്‍ അശ്വനിദേവ് തന്ത്രികള്‍ക്ക്  വേള്‍ഡ് റെക്കോര്‍ഡ്‌സ് മാനേജര്‍  ക്രിസ്റ്റഫര്‍ ടയലര്‍ ക്രാഫ് വേള്‍ഡ് റെക്കോര്‍ഡ് പുരസ്‌കാരവും, ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് മാനേജര്‍  വിവേക് ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡ് പുരസ്‌കാരവും നല്‍കിയപ്പോള്‍ ചാള്‍സ് രാജകുമാരന്റെ സുഹൃത്തും യു.കെയിലെ ആധ്യാത്മികാചാര്യനുമായ   സ്റ്റീഫന്‍ റിച്ചാര്‍ഡ് , മൈസൂര്‍ പാലസ് രാജഗുരുവും സ്‌നേഹം ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാനുമായ സുനില്‍ ദാസ് സ്വാമികള്‍ എന്നിവര്‍ പങ്കെടുത്തു.
ക്ഷേത്രം ട്രസ്റ്റ് പ്രസിഡന്റ് ് പ്രഭാകരാനന്ദ സരസ്വതി സ്വാമികളും, ജനറല്‍ സെക്രട്ടറി ഡോ. വിനീത് ഭട്ട് തന്ത്രികളും, യാഗം ജനറല്‍ കണ്‍വീനര്‍  കെ.ആര്‍. ദിനേശന്‍ എന്നിവര്‍ം ചേര്‍ന്ന് വിശിഷ്ടാതിഥികളെ സ്വീകരിച്ചു.സാംസ്‌കാരിക സമ്മേളനത്തില്‍  അശ്വിനിദേവ് തന്ത്രി, ജനറല്‍ കണ്‍വീനര്‍  കെ.ആര്‍. ദിനേശന്‍, ഡോ. വിനീത് ഭട്ട് തന്ത്രി, മൈസൂര്‍ പാലസ് രാജഗുരുവും സ്‌നേഹം ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാനുമായ  സുനില്‍ ദാസ് സ്വാമികള്‍, രഞ്ജിത് കൈപ്പിള്ളി, സുവീഷ് പന്തല്ലൂര്‍, ജോഷി ഇ.എം.,പ്രസന്നന്‍ ഇ.എന്‍., മുകുന്ദന്‍ അഴകം, വി.വി. വിനോദ്, എം.എല്‍.വി. നായര്‍, രഘുനാഥ് കണിയാത്ത്, പി. കെ. സുഗതന്‍ എന്നിവര്‍ പ്രസംഗിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!