Breaking News

അഭിഷേകങ്ങളുടെ സംഗമമോത്സവമായി  കൊടകര ഷഷ്ഠി

കൊടകര കുന്നത്തൃക്കോവില്‍ സുബ്രഹ്മണ്യക്ഷേത്രത്തിലെ ഷഷ്ഠിയോടനുബന്ധിച്ച് കുന്നിന്‍മുകളിലെ ക്ഷേത്രസന്നിധിയിലേക്കെത്തുന്ന ഭക്തര്‍.
കൊടകര കുന്നത്തൃക്കോവില്‍ സുബ്രഹ്മണ്യക്ഷേത്രത്തിലെ ഷഷ്ഠിയോടനുബന്ധിച്ച് കുന്നിന്‍മുകളിലെ ക്ഷേത്രസന്നിധിയില്‍ അഭിഷേകക്കാവടികളുമായെത്തുന്ന ഭക്തര്‍

കൊടകര:  കോവിഡിന്റെ പശ്ചാത്തലത്തില്‍ കാവടിയാട്ടവും കലാവിരുന്നുകളുമുണ്ടായില്ലെങ്കിലും കുന്നത്തൃക്കോവില്‍ സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തിലെ ഷഷ്ഠി  ആചാരങ്ങളുടെയും അഭിഷേകങ്ങളുടേയും അനുപമ സംഗമോത്സവമായി. പുലര്‍ച്ചെ 3 ന് ക്ഷേത്രം മേല്‍ശാന്തി ധീരസിംഹന്‍ എമ്പ്രാന്തിരി കുന്നിന്‍മുകളിലെ ക്ഷേത്രനട തുറന്നതോടെ  ചടങ്ങുകള്‍ക്ക് തുടക്കമായി.  പൂനിലാര്‍ക്കാവ് ദേവസ്വത്തിന്റേതായിരുന്നു ആദ്യഅഭിഷേകം. പൂനിലാര്‍ക്കാവ് ദേവീക്ഷേത്രത്തില്‍നിന്നും പൂജിച്ച പനിനീര്, കളഭം, കരിക്ക്, പഞ്ചാമൃതം എന്നീ അഭിഷേകദ്രവ്യങ്ങള്‍ നിറച്ച കുട്ടിക്കാവടികളുമായി  ദേവസ്വം ഭാരവാഹികളും ഭക്തജനങ്ങളും   കുന്നത്തൃക്കോവിലിലെത്തി  ആദ്യ അഭിഷേകം നടത്തി..

ദേവസ്വം ഭാരവാഹികളായ ഇ.വി.ഗോപി, പയ്യാക്കല്‍ രാമചന്ദ്രന്‍, ഇ.വി.അരവിന്ദാക്ഷന്‍, എം.കെ.രാമകൃഷ്ണന്‍, ഡി. നിര്‍മല്‍ എന്നിവര്‍ നേതൃത്വം നല്‍കി.തുടര്‍ന്ന് ഭക്തരുടേയും വിവിധകാവടിസംഘങ്ങളുടേയും അഭിഷേകങ്ങള്‍ നടന്നു.   നിറമാല,ചുറ്റുവിളക്ക്, കേളി എന്നിവക്കുശേഷം സുബ്രഹ്മണ്യസ്വാമിയുടെ  എഴുന്നള്ളിപ്പ് ശിവക്ഷേത്രം പ്രദക്ഷിണംവച്ച് തിരിച്ചെഴുന്നള്ളി.

കുന്നത്തൃക്കോവിലില്‍ ക്ഷേത്രച്ചടങ്ങുകള്‍ക്ക് തന്ത്രിമാരായ തെക്കേടത്ത് പെരുമ്പടപ്പ് ദാമോദരന്‍ നമ്പൂതിരി, മേല്‍ശാന്തി ധീരസിംഹന്‍ എമ്പ്രാന്തിരി എന്നിവര്‍ കാര്‍മികത്വം വഹിച്ചു. കീഴേടമായ കുന്നതൃക്കോവിലിലെ ഷഷ്ഠിയോടനുബന്ധിച്ച് പൂനിലാര്‍ക്കാവ് ക്ഷേത്രത്തില്‍ വിശേഷാല്‍ കളഭാഭിഷേകവും നടന്നു.  മേല്‍ശാന്തിമാരായ നടുവത്ത് പത്മനാഭന്‍ നമ്പൂതിരി, പുത്തുകാവ് മഠത്തില്‍ വെങ്കിടേശ്വരന്‍ എമ്പ്രാന്തിരി എന്നിവര്‍ കാര്‍മികത്വം വഹിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!