Breaking News

കൊടകരയില്‍  ലഹരി വസ്തുക്കള്‍ പിടികൂടുന്നത് തുടര്‍ച്ച

കൊടകര :  കഴിഞ്ഞ ആറ് മാസത്തിനുള്ളില്‍ ദേശീയപാതയില്‍ കൊടകരയില്‍നിന്നും ലഹരി വസ്തുക്കള്‍ പിടികൂുന്നത് തുടര്‍ക്കഥയാവുന്നു. കഞ്ചാവ്, ഹാന്‍സ്, ചാരായം ഇപ്പോളിതാ ഹാഷിഷ്ഓയിലും പിടികൂടിയിരിക്കുന്നു. ഏതാനുംദിവസം മുമ്പ് കൊടകര ഗാന്ധിനഗറില്‍ വച്ച്  5 കോടിയുടെ കഞ്ചാവും 3 പ്രതികളേയും പിടികൂടിയിരുന്നു.

700 കിലോയോളം തൂക്കമുള്ള കഞ്ചാവ് പിടികൂടിയത് സംസ്ഥാനത്തെ പോലീസ് സേനയുടെ ഏറ്റവും വലിയ  കഞ്ചാവ് വേട്ടയായിരുന്നു. കഞ്ചാവു വേട്ടക്കും ദിവസങ്ങള്‍ക്കുമുമ്പ് ഇന്നോവ കാറില്‍  ഇരുപതോളം ചാക്കുകളിലായി കടത്തുകയായിരുന്ന 20 ലക്ഷം രൂപ വിലവരുന്ന നിരോധിത പുകയില ഉത്പന്നങ്ങളുമായി 2 പേരെ  കൊടകരയില്‍  പിടികൂടിയിരുന്നു. കൂടാതെ ആറ് ലിറ്ററോളം വ്യാജ ചാരായം, മുപ്പത് ലിറ്ററോളം വ്യാജ ഇന്ത്യന്‍ നിര്‍മ്മിതവിദേശ മദ്യം എന്നിവയും  സമീപകാലത്ത് പിടികൂടിയത് കൊടകരയില്‍ നിന്നായിരുന്നു.

തൃശൂര്‍ ജില്ല കേന്ദ്രീകരിച്ച് പുകയില ഉത്പന്നങ്ങളുടെ മൊത്തവ്യാപാരം നടത്തുന്നവരായിരുന്നു പ്രതികള്‍. ലഹരി വസ്തുക്കള്‍ കടത്തുന്ന സംഘങ്ങള്‍ക്കെതിരെ കര്‍ശനമായ പരിശോധനയും നടപടികളും സ്വീകരിക്കുമെന്ന് പോലീസ്  അറിയിച്ചു.ചാലക്കുടി ഡി.വൈ.എസ്.പി സി.ആര്‍.സന്തോഷിന്റെ നേതൃത്വത്തിലാണ് കഞ്ചാവും ഹാഷിഷ് ഓയിലും ഉള്‍പ്പെടെ ലഹരി വസ്തുക്കള്‍  പിടികൂടിയത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!