കൊടകര:ജയില്‍ചാടിയ കുപ്രസിദ്ധ മോഷ്‌ടാവ് റിപ്പര്‍ ജയാനന്ദനെത്തേടി ക്രംബ്രാഞ്ച് പോലീസ് സംഘം കൊടകരയിലെത്തി.കഴിഞ്ഞയാഴ്‌ച ജയാനന്ദന്‍ കൊടകരയിലെ ഫാര്‍മേഴ്‌സ് സഹകരണബാങ്കിഌമുമ്പിലെ ടെലിഫോണ്‍ബൂത്തില്‍ നിന്നും ഫോണ്‍ ചെയ്‌തെന്ന സംശയത്തിലാണ് പോലീസ് കൊടകരയിലെത്തി തെളിവെടുത്തത്.ബാങ്കിലെ സി.സി.ടി.വി ദൃശ്യങ്ങളില്‍നിന്നും ഇവിടെയെത്തിയത് ജയാനന്ദന്‍ തന്നെയെന്ന് വ്യക്തമായിട്ടുണ്ട്.ബാങ്കിഌസമീപത്തെ കടയില്‍നിന്നും ചില്ലറചോദിച്ചെന്നും സംസാരമുണ്ട്.കഴിഞ്ഞ മാസം 10 നാണ് ജയാനന്ദഌം സഹതടവുകാരന്‍ ഊപ്പന്‍ പ്രകാശഌം പൂജപ്പുര ജയിലില്‍ നിന്നും രക്ഷപ്പെട്ടത്.ഏതാഌം നാള്‍ക്കുശേഷം ഊപ്പന്‍ പ്രകാശിനെ പിടികൂടാനായങ്കിലും ജയാന്ദനെ പിടികൂടാനായില്ല.സംസ്ഥാനത്തിനകത്തും പുറത്തും പോലീസ് അരിച്ചുപെറുക്കുന്നുണ്ടെങ്കിലും കണ്ടെത്താനായില്ല.മാളയിലും പരിസരപ്രദേശങ്ങളിലും ജയാനന്ദനെ കണ്ടെന്ന വാര്‍ത്ത പരക്കെ ഉണ്ടായിരുന്നു.പോലീസും എം.എല്‍.എ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളും നാട്ടുകാരുമൊക്കെചേര്‍ന്ന് മാളയുടെ പരിസരപ്രദേശങ്ങളിലെ കണ്ടല്‍കാടുകളില്‍ വരെ തെരച്ചില്‍ നടത്തി.ശ്രമം നിഷ്‌ഫലമായിരുന്നു.ജയാന്ദന്റെ ബന്ധുവീട് കൊടകരയക്കടുത്ത് മറ്റത്തൂരില്‍ ഉണ്ടെന്നുള്ളതും അവിടെ വരാഌള്ള സാധ്യതയും കണക്കിലെടുത്താണ് പോലീസ് സംഘം കൊടകരയില്‍ അന്വേഷണത്തിന് എത്തിയിട്ടുളളതെന്നറിയുന്നു.വര്‍ഷങ്ങള്‍ക്കുമുമ്പ് ഇവിടെ ബന്ധുവീട്ടില്‍ എത്തിയ ജയാന്ദന്‍ മറ്റത്തൂര്‍ പടിഞ്ഞാട്ടുംമുറിയില്‍ യുവതിയെ തലയ്‌ക്കടിച്ച് കവര്‍ച്ചനടത്തിയിരുന്നു.ജയാനന്ദന്‍ എവിടെയായാലും തന്റെ കുടുംബവുമായി ബന്ധപ്പെടാറുളളത് പോലീസിനെ മാളഭാഗത്ത് അന്വേഷണത്തില്‍ നിന്നും പിന്‍തിരിപ്പിക്കുന്നില്ല.വീട്ടുകാരെ പലതവണ ചോദ്യംചെയ്‌തെങ്കിലും അഌകൂലമായ യാതൊന്നും ലഭിച്ചില്ല. സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും ജയാനന്ദഌവേണ്ടിയുള്ള പോലീസ് അന്വേഷണം ഊര്‍ജിതമാണ്.